മുംബൈ: മുംബൈയില്‍ ഗണേശോത്സവ ഘോഷയാത്രയ്ക്കിടെ കൂറ്റന്‍ ഗണേശ വിഗ്രഹം മറിഞ്ഞ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. മുംബൈയിലെ ഭുലേശ്വറില്‍ ‘ഭുലേശ്വരാച രാജ’ ഗണേശ വിഗ്രഹത്തെ എഴുന്നെള്ളിക്കുന്ന ചടങ്ങനിടെയാണ് അപകടമുണ്ടായത്. 33കാരനായ സങ്കേത് നേവ്ഷേ, 30കാരനായ ബ്രിജേഷ് ഹേമന്ത് ജോഷി എന്നിവരാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടുപേരെയും മരിച്ച നിലയിലാണ് ആശുപത്രിയില്‍ എത്തിച്ചത്ഭുലേശ്വറിലെ ജയ് അംബേ ചൗക്കിലുള്ള കബൂത്തര്‍ ഖാനയ്ക്ക് സമീപം ശനിയാഴ്ച രാത്രി 9.51നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. സംഭവം അറിഞ്ഞതിന് പിന്നാലെ മുംബൈ അഗ്നിരക്ഷാ സേന, മുംബൈ പൊലീസ്, ട്രാഫിക്ക് പൊലീസ്, ആംബുലന്‍സ് സര്‍വീസുകള്‍, ബ്രിഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്പ്പറേഷന് അധികൃതരടക്കം ഉടനടി സ്ഥലത്തെത്തി. പരിക്കേറ്റവരില്‍ അഞ്ച് വയസുള്ള പെണ്‍കുട്ടിയും ഏഴ് വയസുള്ള ആണ്‍കുട്ടിയും ഉള്‍പ്പെടും. ‘ഭുലേശ്വരാചാ രാജാ’ ഗണേശോത്സവത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്രയാണ് ദുരന്തത്തില്‍ കലാശിച്ചത്.വൈഭവ് ഖേനന്ദ്(38), പവന് ചൗരസ്യ(25), ലാവണ്യ ഗാനര്‍(5), ദിവ്യ ഗാനര്‍(7), കുനാല്‍ കാശിത്(26) എന്നിവരാണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്. ഇവര്‍ അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
Related Articles
25 ഗ്രാം MDMA യുമായി അറസ്റ്റിൽ.
ഓപ്പറേഷൻ തൂഫാൻ: 25 ഗ്രാം ഓളം MDMA യുമായി യുവാവിനെ ഡാൻസാഫ് സംഘം പിടികൂടി കേരളാ പോലീസിന്റെ ലഹരി വിരുദ്ധ പോരാട്ടമായ ഓപ്പറേഷൻ തൂഫാന്റെ പശ്ചാത്തലത്തിൽ, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷ്ണറുടെ നിർദ്ദേശ പ്രകാരം, രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വലിയതുറ സ്റ്റേഷൻ പരിധിയിലുള്ള വള്ളക്കടവ് ഭാഗത്തു സിറ്റി ഡാൻസാഫ് സംഘവും ലോക്കൽ പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ 25 ഗ്രാം ഓളം MDMA യുമായി യുവാവിനെ പിടികൂടി. വള്ളക്കടവ് ജുമാ മസ്ജിദ് റോഡിൽ, TC 35/ Read More…
ആലംകോട് ഹൈസ്കൂളിലെ പോക്സോ കേസ്സിലെ അധ്യാപകനെ രക്ഷിക്കാൻ ശ്രമിച്ചു എന്ന് ആരോപിച്ച് ഇന്ന് നാട്ടുകാരുടെ പ്രതിഷേധം ശക്തമാക്കി ആറ്റിങ്ങൽ :ആലംകോട് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകൻ പോക്സോ കേസ്സിൽ അറസ്റ്റിലായി. ഹൈസ്കൂൾ വിഭാഗം ഗണിത അധ്യാപകൻ കൊട്ടാരക്കര ഗണേഷ് കുമാർ ആണ് നഗരൂർ പോലീസ് അറസ്റ്റ് ചെയ്തത്. ചൈൽഡ് ലൈൻസ് സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിനിടയിലാണ് വിദ്യാർത്ഥി അധ്യാപകനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുപറഞ്ഞത്. തുടർന്ന് ചൈൽഡ് ലൈനിന്റെ ഇടപെടലിന്റെ നഗരൂർ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻറ് Read More…
കൊച്ചി: ഡോ. എം കെ റാമിൻ്റെ അറസ്റ്റിൽ പൊലീസ് വീഴ്ചയുമായി ബന്ധപ്പെട്ട് സർക്കാനെ കുടഞ്ഞ് ഹൈക്കോടതി. അറസ്റ്റിൽ വീഴ്ച വരുത്തിയ ഡിവൈഎസ്പിയെ സസ്പെൻഡ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. ‘അച്ചടക്ക നടപടിയെന്തെന്ന് കോടതിയെ പഠിപ്പിക്കരുത്. അച്ചടക്ക നടപടിയുടെ ചട്ടങ്ങൾ നന്നായി എനിക്കറിയാം. ഈ പണി തുടങ്ങിയിട്ട് കുറച്ചായി’ എന്നും ജസ്റ്റിസ് ബദറുദ്ദീൻ പറഞ്ഞു. ഡിവൈഎസ്പിയുടേത് ഗുരുതര വീഴ്ച എന്ന് സർക്കാർ തന്നെ പറയുന്നു. ഡിവൈഎസ്പി ഗുരുതര വീഴ്ച വരുത്തിയിട്ട് അന്വേഷണം മാത്രം മതിയോ എന്ന് ചോദിച്ച കോടതി Read More…

