മരിച്ചെന്ന് കരുതി മോർച്ചറിയിലേക്ക് മാറ്റിയ വയോധികന് ജീവൻ. കണ്ണൂർ എകെജി സഹകരണ ആശുപത്രിയിലാണ് സംഭവം.പാച്ചപ്പൊയിക സ്വദേശി പവിത്രൻ (67) ആണ് പുനർ ജന്മം ലഭിച്ചിരിക്കുന്നത്. മോർച്ചറിയുടെ വാതുക്കല്‍ വച്ചാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പ്രാദേശിക ജനപ്രതിനിധികള്‍ മരിച്ചെന്ന് സാക്ഷ്യപ്പെടുത്തിയതോടെയാണ് പവിത്രനെ മോർച്ചറിയിലേക്ക് മാറ്റാനുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചത്. ബന്ധുക്കളും മരിച്ചെന്ന് ഉറപ്പിച്ചെന്ന് മോർച്ചറി അൻ്റൻഡറായ ജയൻ പറഞ്ഞു. മോർച്ചറിയിലോക്ക് മാറ്റുന്നതിനിടെ ജയനാണ് ജീവനുണ്ടെന്ന് തിരിച്ചറിയുന്നത്. മൃതദേഹം പുറത്തിറക്കാനിരിക്കെ കൈ അനങ്ങുന്നത് ശ്രദ്ധയില്‍പെടുകയായിരുന്നു. മംഗളൂരുവിലെ ഹെഗ്‌ഡെ ആശുപത്രിയിലെ വെൻ്റിലേറ്ററിലായിരുന്നു പവിത്രൻ. Read More…
Author: Kalanikethan Editor
ഇസ്കഫ്രചനമൽസരങ്ങൾവിജയികളെതിരഞ്ഞെടുത്തു ഇന്ത്യയിലെ ആദ്യത്തെ സമാധാന സൗഹൃദ പ്രസ്ഥാനമായ ” ഇന്ത്യൻ സൊസൈറ്റിഫോർ കൾച്ചറൽകോ-ഓപ്പറേഷൻആൻ്റ്ഫ്രണ്ട്സ്” (ഇസ്കഫ്) സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് നടക്കുകയാണ്. ജനുവരി 17 മുതൽ 19 വരെ നടക്കുന്ന സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച കഥ,കവിത,ഉപന്യാസരചനാമത്സരങ്ങളിലെവിജയികളെതെരഞ്ഞെടുത്തു. പരിസ്ഥിതിയുടെ രാഷ്ട്രീയം എന്ന ഉപന്യാസ വിഷയത്തിൽ ആര്യൻ ബി.എസും കാത്തിരിപ്പ് എന്നകഥയുടെവിഷയത്തിൽ ജ്യോതിഷ്മയുംനിലാവ് എന്ന കവിതയുടെ വിഷയത്തിൽഎ.ആയിഷയുംവിജയികളായി.18 ന് നടക്കുന്നസാംസ്കാരികസമ്മേളനത്തിൽവിജയികളായ വിദ്യാർഥികൾക്ക് പുരസ്ക്കാരങ്ങൾ നൽകുമെന്ന്കൺവീനർ സ്വാഗതസംഘം ചെയർമാൻ എസ്. ഹസൻ അറിയിച്ചു.
റിപ്പോർട്ട് :ഉദയൻ കലാനികേതൻ മുദാക്കൽ താഴയ്‌ക്കാട്ട് പഞ്ചിയമ്മ ക്ഷേത്രത്തിൽ മകരപൊങ്കാലയും തിരളി നിവേദ്യവും നടന്നു ആറ്റിങ്ങൽ :പൊയ്കമുക്ക്, മുദാക്കൽ താഴയ്‌ക്കാട്ട് പഞ്ചിയമ്മ ക്ഷേത്രത്തിൽ മകരപൊങ്കാലയും തിരളി നിവേദ്യവും നടന്നുഎല്ലാവർഷവും മകരമാസം ഒന്നാം തിയതി നടത്തിവരാറുള്ള ആഘോഷമാണ് മകരപൊങ്കലും, തിരളി നിവേദ്യവും, നിറഞ്ഞ ഭക്തജന തിരക്കിൽ തന്നെയാണ് ഈ വർഷവും ആഘോഷങ്ങൾ നടന്നത്. മനമുരുകി വിളിച്ചാൽ സകല ദോഷങ്ങളും മാറും എന്ന ഭക്തരുടെ വിശ്വാസമാണ് മുടങ്ങാതെയുള്ള ഭക്തരുടെ പൊങ്കാല നിവേദ്യം. തുടർന്നുള്ള അന്നദാനവു സംഘടിപ്പിച്ചു.നൂറ്റിയൊന്ന് കലത്തിലെ പൊങ്കാലയും ശ്രദ്ധേയമായി.
കൊല്ലം ശാസ്താംകോട്ടയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ക്രൂര കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.മൈനാഗപ്പള്ളി സ്വദേശി ശ്യാമ ആണ് കൊല്ലപ്പെട്ടത്. 26 വയസായിരുന്നു. ഭര്‍ത്താവ് രാജീവിനെയാണ് ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിനുള്ളില്‍ വീണ് കിടന്ന ഭാര്യയെ സുഹൃത്തുക്കളുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചെന്നായിരുന്നു ഭർത്താവ് രാജീവിന്‍റെ മൊഴി. യുവതിയുടെ മരണത്തിന് പിന്നാലെ രാജീവ് പൊലീസ് നിരീക്ഷണത്തിലായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിലാണ് യുവതിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. ശ്യാമയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസിന്‍റെ Read More…
എം.ടി: ഓർമ്മമരം നട്ടു. ജ്ഞാനപീഠ പുരസ്ക്കാരജേതാവ് എം.ടി.വാസുദേവൻനായരുടെ ഓർമ്മക്കായി മാമം, തക്ഷശില ലൈബ്രറി ഓർമ്മ മരം നട്ടു. ജീ .വി.ആർ.എം. സ്കൂൾഅങ്കണണത്തിൽകവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നും പുറം നാട്ടുമാവിൻതൈ നട്ടു. ലൈബ്രറി ജോയിൻ്റ് സെക്രട്ടറി വേണുകുട്ടൻ നായർ,ബാലവേദി സെക്രട്ടറി നന്ദിത, ശ്രീജിത്ത് ,രാജശേഖരൻ, സ്വപ്ന, നിമിഷ, നന്ദു നാരായൺ, ദേവദേവൻ എന്നിവർ പങ്കെടുത്തു.
പ്രേംനസീർ കവിതകൾ പുറത്തിറക്കി അനശ്വരനടനും വെള്ളിത്തിരയിലെ ഇതിഹാസതാരവുമായിരുന്ന പ്രേംനസീറിനെ കുറിച്ചുള്ള കവിതകൾ പുറത്തിറങ്ങി.പ്രേംനസീറിന് പത്മഭൂഷൺ ബഹുമതി ലഭിച്ചപ്പോൾ 1984 ൽ ചിറയിൻകീഴിൽ നൽകിയ സ്വീകരണത്തോടനുബന്ധിച്ച് പുറത്തിറക്കിയ സ്മരണികയ്ക്കു വേണ്ടി പ്രമുഖകവികൾ എഴുതിയകവിതകളിൽ ചിലതാണ് വീഡിയോ ആൽബമായി പുറത്തിറങ്ങിയത്. പ്രൊഫ.ഒ. എൻ.വി. കുറുപ്പ്,ചലച്ചിത്രനടനും കവിയും ഗാനരചയിതാവുമായ തിക്കുറിശ്ശി സുകുമാരൻ നായർ, ഗാനരചയിതാവ് പൂവച്ചൽ ഖാദർ എന്നിവരുടെ കവിതകളാണ് “പ്രേംനസീർ കവിതകൾ ” എന്ന ആൽബത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ചിറയിൻകീഴ് ദൃശ്യവേദിയുടെ ബാനറിൽ പുറത്തിറക്കിയ ആൽബത്തിലെ കവിതകൾ ആലപിച്ചത് കെ. രാജേന്ദ്രനാണ്. Read More…
തൃണമൂല്‍ കോണ്‍ഗ്രസ് അംഗമായതിന് പിന്നാലെ പിവി അൻവർ എംഎല്‍എ സ്ഥാനം രാജിവച്ചു. ഇന്ന് രാവിലെ സ്‌പീക്കറെ നേരില്‍ കണ്ടാണ് അൻവർ രാജിക്കത്ത് കൈമാറിയത്.നേരത്തേ അൻവറെത്തിയ വാഹനത്തില്‍ നിന്ന് എംഎല്‍എ ബോർഡ് നീക്കം ചെയ്‌തിരുന്നു തൃണമൂല്‍ കോണ്‍ഗ്രസില്‍ ഔദ്യോഗികമായി അംഗത്വം എടുക്കാൻ സ്വതന്ത്ര എംഎല്‍എ സ്ഥാനം തടസമാണ്. അൻവറിന് നിയമസഭയുടെ കാലാവധി തീരുംവരെ മറ്റൊരു പാർട്ടിയില്‍ ചേർന്നാല്‍ അയോഗ്യത നേരിടേണ്ടി വരും. ഇത് മറികടക്കാനാണ് രാജി. കഴിഞ്ഞ ദിവസമാണ് മമത ബാനർജിയുടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ പിവി അൻവർ ചേർന്നത്. Read More…
തിരുവനന്തപുരം. ഒന്‍പതു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛനും അപ്പൂപ്പന്റെ സുഹൃത്തും അറസ്റ്റിൽ. പോത്തൻകോട് കല്ലിയൂർ സ്വദേശികളായ അനീഷ്, ബാബുരാജ് എന്നിവരാണ് പിടിയിലായത്. കുട്ടിയുടെ മാതാവ് വിദേശത്തേക്ക് ജോലിക്കായി പോയ ശേഷമുള്ള കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം സ്കൂളിലെ അധ്യാപകരാണ് തിരിച്ചറിഞ്ഞത്. പിന്നാലെ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോൾ കുട്ടിയാണ് വിവരം പുറത്തു പറഞ്ഞത്. പ്രതികളെ റിമാൻഡ് ചെയ്തു.
ജനുവരി 22 ലെ പണിമുടക്ക് വിജയിപ്പിക്കുക : കെപിഎസ്ടിഎ സംസ്ഥാന സർക്കാർ ജീവനക്കാരുടെ ജനുവരി 22-ാം തീയതിയിലെ പണിമുടക്കിൽ മുഴുവൻ അധ്യാപകരും ജീവനക്കാരും പങ്കെടുക്കണമെന്ന് കെപിഎസ്ടിഎ ആറ്റിങ്ങൽ ഉപജില്ല സമ്മേളനം ആഹ്വാനം ചെയ്തു.സംസ്ഥാന സർക്കാർ ജീവനക്കാരുടെ 2019 ജനുവരി 1 മുതലുള്ള ആനുകൂല്യങ്ങൾ, അടിസ്ഥാനമില്ലാത്ത കാരണങ്ങൾ നിരത്തി നിഷേധിക്കുകയാണ്. ജീവനക്കാരുടെ ഡി എ കുടിശ്ശിക 7 ഗഡു ആയിരിക്കുന്നു. പ്രോവിഡൻ്റ് ഫണ്ടിലെ ലോക്ക് ഇൻ കാലം കഴിഞ്ഞിട്ടും പിൻവലിക്കാനാകാത്തതിലൂടെ 01/01/2019 മുതലുള്ള ഡിഎ യുടെ 26 മാസം, Read More…
മകരവിളക്ക് ദിനത്തിൽ സുരക്ഷക്കായി 5000 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചതായി ഡിജിപി ശബരിമല.മകരവിളക്ക് ദിനത്തിൽ സുരക്ഷക്കായി 5000 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചതായി ഡിജിപി ഷേഖ് ദർവേഷ് സാഹിബ് ഐ പി എസ്. മകരവിളക്ക് കഴിഞ്ഞ് തീർത്ഥാടകർക്ക് മടങ്ങാൻ പ്രത്യേക സംവിധനം ഒരുക്കി. അനധികൃതമായി വ്യൂ പോയിൻ്റുകൾ ഉണ്ടാക്കി ആളുകളെ വനത്തിലേക്ക് കൊണ്ടു പോയാൽ കർശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പരാതി രഹിതമായ തീർത്ഥാടന കാലമാണ് പൂർത്തിയാകുന്നതെന്നും ഡിജിപി .