സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ ഒന്നും രണ്ടും ക്ലാസ്സുകളിൽ നടന്ന പഠന പ്രവർത്തനത്തിന്റെ ഭാഗമായി അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ കുട്ടികൾ തയ്യാറാക്കിയ സംയുക്ത ഡയറി പുറത്തിറക്കി. കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തിയ ഓർമ്മച്ചെപ്പ് എന്ന പേരിലുള്ള സംയുക്ത ഡയറി സ്കൂൾ ഹെഡ്മാസ്റ്റർ ജി.എൽ. നിമി, പിടിഎ പ്രസിഡന്റ് ജി.ആർ. ജിബി യ്ക്ക് നൽകിക്കൊണ്ട് പ്രകാശനം നടത്തി. സീനിയർ അധ്യാപകൻ സാബു നീലകണ്ഠൻ നായർ, അധ്യാപകരായ കെ. ജെയിംസ്, സീനത്ത് ബീവി, എസ്. കാവേരി, ജി.സി. ദീപാറാണി, രാഖി രാമചന്ദ്രൻ, ഡി. ശരണ്യദേവ്, വി.കെ. രേവതി, എസ്.ഷീന, എന്നിവർ സംബന്ധിച്ചു.
Related Articles
പുസ്തകപ്രകാശനം
പുസ്തകപ്രകാശനം നടന്നു ശാലിനി സെബാസ്റ്റ്യന്റെരണ്ടാമത്തെ പുസ്തകമായ“എന്നിലേയ്ക്ക് വരും വഴി ” എന്ന കവിതസമാഹാരത്തിന്റെ പ്രകാശനം നടന്നു. തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽഎഴുത്തുകാരി ചന്ദ്രമതി പുസ്ത പ്രകാശനം നടത്തി. എഴുത്തുകാരിയുടെ മകൻ മാനുവൽ പുസ്തകം ഏറ്റുവാങ്ങി. ഡോ.സി ഉദയകലയുടെ അദ്ധ്യക്ഷതയിൽ നടന്നചടങ്ങ് ഇന്ദുലേഖ വയലാർ ഉദ്ഘാനം ചെയ്തു.എഴുത്തുകാരായ സുനിൽ സി ഇ.,ആർ കെ അനിൽകുമാർ,എസ് കെ സുരേഷ്മഹേഷ് മാണിക്യംനകുലൻ നന്ദനത്ത് എന്നിവർ പങ്കെടുത്തു.
അരളി പൂവ് കഴിച്ചതായി സംശയം
എറണാകുളം, അരളി പൂവ് കഴിച്ചെന്ന സംശയത്തിൽ വിദ്യാർത്ഥികളെ മെഡിക്കൽകോളേജിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. കടയിരുപ്പ് ഗവ. ഹൈസ്കൂളിലെ രണ്ട് ഒൻപതാംക്ലാസ് വിദ്യാർത്ഥികളാണ് ചികിത്സ തേടിയത്. നിലവിൽ ഇവരുടെ ആരോഗ്യനിലതൃപ്തികരമാണ്.രാവിലെ കുട്ടികൾക്ക് തലവേദനയും ഛർദ്ദിയും അനുഭവപ്പെടുകയായിരുന്നു. ഇതേതുടർന്ന് അദ്ധ്യാപകർ കുട്ടികളുമായി പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ എത്തി. ഇവിടുത്തെഡോക്ടർമാരോട് കുട്ടികൾ അരളി പൂവ് കഴിച്ചതായി വ്യക്തമാക്കുകയായിരുന്നു. ഇവിടെനിന്നും പ്രാഥമിക ചികിത്സയ്ക്ക് ശേഷം കുട്ടികളെ ഗവ. ആശുപ്രതിയിലേക്ക് മാറ്റി.ഉച്ചയോടെ കുട്ടികളുടെ രക്ഷിതാക്കൾ എത്തി ഇവരെ കോഴഞ്ചേരിയിലെ സ്വകാര്യമെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.നിലവിൽ കുട്ടികൾ ക്രിട്ടിക്കൽ ഐസിയുവിൽ Read More…
ദാരുണാന്ത്യം
ഡ്യൂട്ടിക്കിടെ വാഹനത്തിലേക്ക് പാറക്കല്ല് വീണു; മലയാളി സൈനികന് ദാരുണാന്ത്യം. ഹിമാചൽ പ്രദേശിലെ ഷിംലയിൽ സൈനിക വാഹനത്തിനു മുകളിലേക്ക് കല്ല് പതിച്ച് മലയാളി സൈനികന് ദാരുണാന്ത്യം. കോഴിക്കോട് ഫറോക്ക് ചുങ്കം കുന്നത്ത്മോട്ട വടക്കേ വാൽ പറമ്പിൽ ജയന്റെ മകൻ പി.ആദർശ് ആണ് മരിച്ചത്. ആദർശ് സഞ്ചരിച്ച വാഹനത്തിനു മുകളിലേക്ക് മലമുകളിൽ നിന്ന് കല്ല് വീഴുകയായിരുന്നു. കരസേന 426 ഇൻഡിപെൻഡന്റ് എൻജിനീയറിങ് കമ്പനിയിൽ സൈനികനായിരുന്നു 26കാരനായ ആദർശ്. മൃതദേഹം ശനിയാഴ്ച നാട്ടിൽ എത്തിക്കും.