മലപ്പുറം: കുട്ടികളെ ചട്ടുകം വച്ച് പൊള്ളിച്ച രണ്ടാനമ്മ അറസ്റ്റിൽ. മലപ്പുറം ഇരുവേറ്റിയിൽ ചൊവ്വാഴ്ചയാണ് സംഭവം. ബിഹാർ സ്വദേശികളായ ഷീല ദേവി, ഭർത്താവ് രാജേഷ് ശർമ എന്നിവരാണ് കുട്ടികളോട് ക്രൂരത കാണിച്ചത്. അഞ്ചും ആറും പതിനൊന്നും വയസുള്ള മൂന്ന് പെൺകുട്ടികൾക്കാണ് പൊള്ളലേറ്റത്. കുട്ടികളുടെ കാലിനു പരിക്ക് കണ്ട നാട്ടുകാരാണ് പരാതിപ്പെട്ടത്. പ്രതികൾ ഇരുവരെയും കോടതി റിമാന്റ് ചെയ്തു. കുട്ടികളുടെ സംരക്ഷണം സിഡബ്ല്യുസി ഏറ്റെടുത്തു.
ആറ്റിങ്ങൽ, മാർക്കറ്റ് റോഡിനു സമീപം കല്ലംവിളാകം റോഡിന്റെ പകുതിയിലേറെ ഭാഗവും സ്ട്രീറ്റ് ലൈറ്റുകൽ മിഴിയണഞ്ഞിട്ട് നാളുകളേറെയായി.തെരുവ്നായ്ക്കളുടെയും, ഇഴജന്തുക്കളുടെയും വിഹാരകേന്ദ്രമായ ഇവിടം രാത്രികാലങ്ങളിൽ കാൽനടക്കാരും , ഇരുചക്രവാഹനയാത്രക്കാരും,ഏറെ ബുദ്ധിമുട്ടിയാണ് ഈ ഭാഗത്ത് കൂടി സഞ്ചരിക്കുന്നത് എന്ന് നാട്ടുകാർ പരാതിപ്പെടുന്നു.തൊട്ടടുത്തായി ഒരു ട്രാൻസ്ഫോർമർ ഉണ്ടങ്കിലുംകണ്ണുപെടാതിരിക്കാൻ ഫ്യൂസ് ആയ ഒരു ട്യൂബും അലങ്കാരമായിട്ടുണ്ട്.ആറ്റിങ്ങൽ നഗരസഭയുടെ 30 ആം വാർഡിന്റ ഭാഗമായ ഈ റോഡിന്റെ ശോചനീയാവസ്ഥ മറ്റൊരു ദുരിതമാണെന്നും നാട്ടുകാർ കൂട്ടിച്ചർത്തു. ബദ്ധപ്പെട്ട അധികാരികൾ ഈ ആവശ്യങ്ങൾ പരിഹരിക്കണമെന്ന് കലാനികേതൻ ഓൺലൈൻ ന്യൂസും Read More…
ഒരു വാഹനം പൊതുസ്ഥലത്ത് ഉപയോഗിക്കുന്നില്ലെങ്കിൽ മോട്ടർ വാഹന നികുതി ചുമത്താൻ പാടില്ലെന്ന് സുപ്രീംകോടതി. റോഡ്, ഹൈവേ തുടങ്ങിയ പൊതു സൗകര്യങ്ങൾ ഉപയോഗിക്കുന്നതിന് പണം നൽകുകയെന്നാണ് മോട്ടോർ വാഹന നികുതി ചുമത്തുന്നതുകൊണ്ട് ഉദേശിക്കുന്നതെന്ന് ജസ്റ്റിസ് മനോജ് മിശ്ര അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. നിയമത്തിന്റെ വ്യവസ്ഥകളിൽ പൊതു സ്ഥലം എന്ന കാര്യം പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. വാഹനം പൊതു സ്ഥലത്ത് ഉപയോഗിക്കുന്നില്ലെങ്കിൽ ആ നിശ്ചിത കാലത്തേക്ക് നികുതി നൽകേണ്ടതില്ലെന്നും കഴിഞ്ഞ ദിവസത്തെ വിധിയിൽ പറയുന്നു. രാഷ്ട്രീയ ഇസ്പത് നിഗമിന്റെ (ആർ.ഐ.എൻ.എൽ) കീഴിലുള്ള Read More…