ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു. കളമശേരിയിൽ ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു. കരിപ്പാശേരി മുകളിൽ വെളുത്തേടത്ത് വീട്ടിൽ ലൈല (50) ആണ് മരിച്ചത്. ഭർത്താവ് അബ്ബാസുമൊത്ത് കല്യാണത്തിന് പോയി തിരിച്ച് വീട്ടിലേക്ക് കടക്കുന്നതിനിടെ 10.30 ഓടെയുണ്ടായ ഇടിമിന്നലിലാണ് ലൈല മരിച്ചത്. ഇടിമിന്നലിൽ പരിക്കേറ്റ അബ്ബാസ് എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ലൈലയുടെ മൃതദേഹം എറണാകുളം ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിൽ.
നിര്യാതനായി മണനാക്ക്ഷാ, മൻസിൽഅഹമ്മദ് കണ്ണ് (94) (റിട്ട: അദ്ധ്യാപകൻ ജി.യുപിഎസ്,നിലയ്ക്കാമുക്ക് ) നിര്യാതനായി.ഖബറടക്കം നാളെ (13 -2 – 25 ) രാവിലെ10 .30 ന് കായൽവാരം മുസ്ലിം ജമാഅത്തിൽ ഭാര്യ: പരേതയായ സുലൈഖാ ബീവി (റിട്ട: അധ്യാപിക ജി.ജി.എച്ച് എസ്.എസ് ആറ്റിങ്ങൽ )മക്കൾ: മെഹറുന്നിസ ,നിസാമുദ്ദീൻ (ഡെപ്യൂട്ടി തഹസിൽദാർ,എൽ എ ആൻഡ് എൻ.എച്ച്.ആറ്റിങ്ങൽ ),അക്ബർഷാ,( അധ്യാപകൻ, ഗവ:ജി.എച്ച്.എസ്.എസ് അഴൂർ)മരുമക്കൾ:അബ്ദുൽ സത്താർ(റിട്ട ആർമി )സുനിജ ,നിഷ (കേരള ബാങ്ക്).
തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ വിവാഹാഭ്യർത്ഥന നിരസിച്ച അധ്യാപികയെ കുത്തി കൊന്നു. ക്ലാസ് മുറിയില്‍ പഠിപ്പിക്കുന്നതിനിടെ ആണ് അരുംകൊല. ad 1 തഞ്ചാവൂർ മല്ലിപ്പട്ടണം സ്വദേശി എം രമണി (26) ആണ് മരിച്ചത്. പ്രതിയായ എം. മദനെ (30) പൊലീസ് അറസ്റ്റ് ചെയ്തു. 4 മാസം മുൻപാണ് രമണി മല്ലിപ്പട്ടണം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളില്‍ അധ്യാപികയായെത്തിയത്. ഇന്ന് രാവിലെ ക്ലാസ് മുറിയില്‍ പഠിപ്പിച്ചുകൊണ്ടിരുന്ന രമണിയെ പ്രതി മദൻ വിദ്യാർത്ഥികളുടെ മുന്നില്‍വെച്ച് കൈയ്യില്‍ കരുതിയ കത്തികൊണ്ട് കഴുത്തില്‍ കുത്തുകയായിരുന്നു. ആശുപത്രിയില്‍ Read More…