33 മത് ഒളിമ്പിക്സ് പാരീസിൽ ജൂലൈ 26ന് ആരംഭിക്കുന്നത്തിന്റെ പശ്ചാത്തലത്തിൽ ഒളിമ്പിക്സിനെ വരവേൽ ക്കുന്നതിനും,ഒളിമ്പിക്സിന്റെ പ്രാധാന്യം വിദ്യാർത്ഥികളെ അറിയിക്കുന്നതിനുമായി ജൂലൈ മാസം 27ആം തീയതി രാവിലെ 9 30ന് ഗവൺമെന്റ് എൽപിഎസ് ഇളമ്പയിൽ സംഘടിപ്പിച്ചു. മുഖ്യാതിഥി ആയിരുന്നത് സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥിയും, ദേശാഭിമാനി ഗ്രന്ഥശാല പ്രസിഡൻ്റുമായ ശ്രീ.എസ്. രാജേന്ദ്രൻ ആയിരുന്നു.ആധുനിക യുഗത്തിൽ ജാതി മത വർഗ്ഗ വർണ്ണങ്ങൾക്ക് അതീതമായി മാനവ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മനുഷ്യരെ കൂട്ടിയോജിപ്പിക്കുന്ന മഹത്തായ സന്ദേശം ഉൾക്കൊള്ളുന്ന ലോകത്തിലെ ഏറ്റവും വലിയ കായിക ഉത്സവമാണ് ഒളിമ്പിക്സ് എന്നും ഒളിമ്പിക്സിന്റെ ചരിത്രവും അദ്ദേഹം കുട്ടികൾക്ക് ലളിതമായി വിശദീകരിച്ചു കൊടുത്തു. തുടർന്ന് ഒളിമ്പിക്സ് ദിന പ്രതിജ്ഞയും ചൊല്ലി കൊടുത്തുകൊണ്ട് അദ്ദേഹം യോഗം ഉദ്ഘാടനം ചെയ്തു. ദീപശിഖ കൊളുത്തിവാർഡ് മെമ്പർ ബിന്ദു കുട്ടികളുമൊത്ത് നടത്തിയ ദീപശിഖാ റാലി അത്യന്തം ഹൃദയഹാരിയായിരുന്നു ഹെഡ്മിസ്ട്രസ് സ്വാഗതം ചെയ്ത യോഗത്തിന് കൃതജ്ഞത പറഞ്ഞത് മദർ പി ടി എ പ്രസിഡന്റ് smt.അനിതകുമാരി ആയിരുന്നു.
Related Articles
പ്രഭാത നടത്തത്തിനിടെ മുന്‍ ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ വി ജോസഫ് ഐ പി എസ് (റിട്ട.) കുഴഞ്ഞ് വീണ് മരിച്ചു. ഇന്ന് രാവിലെ അറക്കുളം സെന്റ് ജോസഫ് കോളജിന് മുന്നില്‍ വച്ചായിരുന്നു സംഭവം. കുഴഞ്ഞ് വീഴുന്നത് കണ്ട് കോളജ് ഗ്രൗണ്ടില്‍ ഉണ്ടായിരുന്നവര്‍ ഓടിയെത്തി അദ്ദേഹത്തെ മൂലമറ്റം ബിഷപ്പ് വയലില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
വക്കത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. വക്കം സ്വദേശിയും ഇരുപത്തിഒന്നുകാരനുമായ അബിയും, ശ്രീനാഥ് റപ്പായിയുമാണ് മരിച്ചത്. സാരമായി പരിക്കേറ്റ രണ്ടുപേരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്.വൈകിട്ട് 4 മണിയോടെ ആ ങ്ങാ വിളയിലായിരുന്നു സംഭവം. വക്കം, നിലയ്ക്കമുക്ക്, കടയ്ക്കാവൂർ, അഞ്ചുതെങ്ങ് സ്വദേശികളാണ് ബൈക്കുകളിൽ സഞ്ചരിച്ചിരുന്നത്.ഇരുദിശയിൽ നിന്നെത്തിയ ബൈക്കുകൾ കൂട്ടിയിടിച്ചായിരുന്നു അപകടം. മൃതദേഹങ്ങൾ ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
അവൾക്ക് കല്യാണപ്പെണ്ണായി അണിഞ്ഞൊരുങ്ങാൻ ഒരുമാസം പോലും ബാക്കിയില്ലാതിരിക്കുമ്പോഴാണ് ആ ദുരന്തം സംഭവിച്ചത്. വിവാഹ വസ്ത്രമിട്ട് അവളുടെ സ്വന്തം വീട്ടുമുറ്റത്ത് നിത്യനിദ്രയിലേക്ക് യാത്രയായ അഞ്ജനയെ കണ്ടുനിൽക്കാൻ ആർക്കും കഴിഞ്ഞില്ല. ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു അവൾക്ക്. സ്വന്തം ജീവിതം കെട്ടിപ്പടുക്കാനും അമ്മയ്ക്ക് ഒരു താങ്ങാവാനും അവൾ കഠിനാധ്വാനം ചെയ്തു. അപകടം അവളുടെ ജീവൻ കവർന്നെടുത്തത് നാടിനും വീട്ടുകാർക്കും താങ്ങാൻ കഴിഞ്ഞില്ല.അഞ്ചുവർഷം മുൻപാണ് അഞ്ജനയുടെ അച്ഛൻ മരിച്ചത്. തൊടിയൂർ സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരിയായ അമ്മ അജിതയായിരുന്നു പിന്നെ അഞ്ജനയുടെ ഏക ആശ്രയം. Read More…

