33 മത് ഒളിമ്പിക്സ് പാരീസിൽ ജൂലൈ 26ന് ആരംഭിക്കുന്നത്തിന്റെ പശ്ചാത്തലത്തിൽ ഒളിമ്പിക്സിനെ വരവേൽ ക്കുന്നതിനും,ഒളിമ്പിക്സിന്റെ പ്രാധാന്യം വിദ്യാർത്ഥികളെ അറിയിക്കുന്നതിനുമായി ജൂലൈ മാസം 27ആം തീയതി രാവിലെ 9 30ന് ഗവൺമെന്റ് എൽപിഎസ് ഇളമ്പയിൽ സംഘടിപ്പിച്ചു. മുഖ്യാതിഥി ആയിരുന്നത് സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥിയും, ദേശാഭിമാനി ഗ്രന്ഥശാല പ്രസിഡൻ്റുമായ ശ്രീ.എസ്. രാജേന്ദ്രൻ ആയിരുന്നു.ആധുനിക യുഗത്തിൽ ജാതി മത വർഗ്ഗ വർണ്ണങ്ങൾക്ക് അതീതമായി മാനവ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മനുഷ്യരെ കൂട്ടിയോജിപ്പിക്കുന്ന മഹത്തായ സന്ദേശം ഉൾക്കൊള്ളുന്ന ലോകത്തിലെ ഏറ്റവും വലിയ കായിക ഉത്സവമാണ് ഒളിമ്പിക്സ് എന്നും ഒളിമ്പിക്സിന്റെ ചരിത്രവും അദ്ദേഹം കുട്ടികൾക്ക് ലളിതമായി വിശദീകരിച്ചു കൊടുത്തു. തുടർന്ന് ഒളിമ്പിക്സ് ദിന പ്രതിജ്ഞയും ചൊല്ലി കൊടുത്തുകൊണ്ട് അദ്ദേഹം യോഗം ഉദ്ഘാടനം ചെയ്തു. ദീപശിഖ കൊളുത്തിവാർഡ് മെമ്പർ ബിന്ദു കുട്ടികളുമൊത്ത് നടത്തിയ ദീപശിഖാ റാലി അത്യന്തം ഹൃദയഹാരിയായിരുന്നു ഹെഡ്മിസ്ട്രസ് സ്വാഗതം ചെയ്ത യോഗത്തിന് കൃതജ്ഞത പറഞ്ഞത് മദർ പി ടി എ പ്രസിഡന്റ് smt.അനിതകുമാരി ആയിരുന്നു.
Related Articles
ദി കാറിന്റെ കഥ
ടെലിവിഷൻ അവതാരക, നർത്തകി, അഭിനേത്രി എന്നീ നിലകളിലെല്ലാം കേരളത്തിൽ അറിയപ്പെടുന്ന ഒരു വ്യക്തിത്വമാണ് ദേവി അജിത്ത്. അഭിനയ രംഗത്ത് വർഷങ്ങളായി തുടരുന്ന നടിയാണ് ദേവി അജിത്ത്. ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ ദേവി അജിത്ത് ചെയ്തിട്ടുണ്ട്. 2002 ല്‍ പുറത്തിറങ്ങിയ മഴ എന്ന ചിത്രത്തിലൂടെയാണ് ദേവി സിനിമാ രംഗത്തേക്ക് എത്തിയത്. പിന്നീടങ്ങോട്ട് മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളില്‍ താരം അഭിനയിച്ചു. കരിയറില്‍ ഇടയ്ക്ക് വെച്ച് ഇടവേളയെടുത്ത് വീണ്ടും തിരിച്ചെത്തിയപ്പോഴും ശ്രദ്ധേയ കഥാപാത്രങ്ങള്‍ ദേവി അജിത്തിന് ലഭിച്ചിരുന്നു. ട്രിവാൻഡ്രം ലോഡ്ജ്, Read More…
ലൈംഗിക അതിക്രമം
രക്തബന്ധം മറന്ന് കുട്ടികളുടെ മാതാവിനോട് അടുപ്പം സ്ഥാപിച്ച ശേഷം രണ്ടാം അച്ഛനായി കൂടെ താമസിച്ചുവന്ന് അതിജീവിതകളെ രണ്ടുവർഷക്കാലത്തിലധികം നിരന്തരം ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയും, നിർബന്ധിച്ച് മദ്യം കുടിപ്പിച്ചും, ദേഹോപദ്രവം ഏൽപ്പിച്ചും, മരണ ഭയപ്പെടുത്തിയും അതിക്രമം പ്രവർത്തിച്ച പ്രതിക്ക് വ്യത്യസ്ത കേസുകളിലായി കഠിനതടവ് ഉൾപ്പെടെ ജീവിതാന്ത്യം വരെ ജയിലിൽ ജീവപര്യന്തം തടവും, 14 ലക്ഷത്തി അമ്പതിനായിരം രൂപ പിഴ ശിക്ഷയും…. രണ്ട് പെൺകുട്ടികളോടും അതിക്രമം നടത്തിയത് സംബന്ധിച്ച് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്ത പ്രകാരം ഇരു കേസുകളിലും വിചാരണ Read More…
കൊച്ചി: അതീവ സുരക്ഷാ മേഖലയായ വില്ലിങ്ഡണ്‍ ഐലന്‍ഡിലെ തുറമുഖ മേഖലയിലെ റെയില്‍ ട്രാക്കിന്റെ അര കിലോമീറ്ററോളം ഭാഗം കാണാനില്ല. മുറിച്ചു കടത്തിയതാണെന്നാണ് സംശയം. വല്ലാര്‍പാടം നിലവില്‍ വന്നതോടെ ഉപയോഗിക്കാതിരുന്ന ട്രാക്കിന്റെ ഭാഗങ്ങളാണു നഷ്ടപ്പെട്ടത്. ഈ ഭാഗത്തേക്കു നിലവില്‍ ചരക്കുനീക്കം ഇല്ലാത്തതിനാല്‍ കാടുമൂടി കിടക്കുകയായിരുന്നു. ക്യു9 ബര്‍ത്ത് മുതല്‍ ടാറ്റാ ടെറ്റ്ലി വരെയുള്ള ഭാഗത്തെ ഉരുക്കു പാളങ്ങളാണു കാണാതായത്. ടാറ്റാ ടെറ്റ്ലിയുടെ മുന്നിലൂടെ ഹാര്‍ബര്‍ ടെര്‍മിനസ് റെയില്‍വേ സ്റ്റേഷനു മുന്നിലെത്തുന്ന റോഡിനു കുറുകെ കടന്നു പോയിരുന്നതാണ് ഈ റെയില്‍വേ Read More…

