Blog

കോഴിക്കോട്:
പുല്ലൂരാംപാറയിൽ
നി യന്ത്രണം വിട്ട കെഎസ്ആർറ്റിസി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ട് സ്ത്രീകൾ മരിച്ചു. ത്രേസ്യാമ്മ (75), കമല എന്നിവരാണ് മരിച്ചത്.

3 പേരുടെ നില ഗുരുതരമാണ്. 25ഓളം പേർക്ക് പരിക്കേറ്റു.
ആനക്കാംപെയ്യിൽ- നിന്നും തിരുവമ്പാടിയിലേക്ക് പോയ ഓർഡിനറി ബസ്സാണ് അപകടത്തിൽപ്പെട്ടത്.
ഇന്ന് ഉച്ചയ്ക്ക് 2 മണിയ്ക്കായിരുന്നു അപകടം. കലുങ്കിലിടിച്ച് പുഴയിലേക്ക് മറിയുകയായിരുന്നു എന്നാണ് രക്ഷപ്പെട്ട യാത്രാക്കാർ പറഞ്ഞത്.
കളിയാംപുഴയിലേ
ക്കാണ് ബസ്സ് മറിഞ്ഞത്.
പരിക്കേറ്റവരെ മുക്കത്തെ ആശുപത്രിയിലേക്ക് മാറ്റി.
മുക്കം ഫയർഫോഴ്സ്, പോലീസ് , നാട്ടുകാർ എന്നിവർ രക്ഷാപ്രവർത്തനം നടത്തുന്നു.
ജനവാസം കുറഞ്ഞ മേഖലയിൽ ആയിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *