നെടുമങ്ങാട് മാർക്കറ്റിൽ യുവാക്കൾ തമ്മിൽ സംഘർഷം ഒരാൾ കുത്തേറ്റ് മരിച്ചു നെടുമങ്ങാട് അരുവിക്കര വട്ടക്കുളം സ്വദേശി അബുവിന്റെ മകൻ ഹാഷറാണ് കൊല്ലപ്പെട്ടത് ബീഫ് സ്റ്റാൾ ജീവനക്കാരൻ അഴിക്കോട് സ്വദേശി നിസാർ ആണ് കുത്തിയത്.
ആറ്റിങ്ങൽ മൂന്നുമുക്കിൽ പ്രവർത്തിക്കുന്ന ദേവ് റസിഡൻസി ഉടമ കടക്കൽ അഞ്ചുമുക്കിൽ ഉഷസിൽ സുഗതനെയും ഭാര്യ ലതയെയും വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് വിദേശത്തേക്ക് തിരിച്ചു പോകാൻ ഇരിക്കുകയായിരുന്നു മരണം വീടിനുള്ളിലെ കിടപ്പുമുറിയിൽ ഇരുവരും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു രണ്ടുപേരും വർഷങ്ങളായി വിദേശത്ത് താമസിച്ചു വരികയാണ്. മരണകാരണം വ്യക്തമല്ല
ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ സമഗ്രമായ അന്വേഷണം വേണമെന്നും അമ്മയ്ക്കോ പ്രൊഡ്യൂസേഴ്സ് അസോസിയേഷനോ ചേംബറിനോ ഒഴിഞ്ഞു മാറാന്‍ കഴിയില്ലെന്നും അമ്മയുടെ വൈസ് പ്രസിഡന്റ് ജഗദീഷ്.നടി തന്റെ വാതിലില്‍ മുട്ടി എന്നു പറഞ്ഞാല്‍ പിന്നെ എവിടെ വാതിലില്‍ മുട്ടി എന്ന് ചോദിക്കേണ്ട. പരാതി പറഞ്ഞാല്‍ അന്വേഷിക്കണം. ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറരുത്. ഒറ്റപ്പെട്ട സംഭവത്തില്‍പോലും അന്വേഷിച്ച് കുറ്റക്കാരെ മാതൃകപരമായി ശിക്ഷിക്കണം.ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ ആരോപണ വിധേയര്‍ അഗ്നിശുദ്ധി വരുത്തട്ടെ. കേസെടുക്കാന്‍ കോടതി പറഞ്ഞാല്‍ അംഗത്തിനെതിരെ സംഘടന അച്ചടക്ക നടപടി Read More…