ചാമ്പയ്ക്ക നൽകാമെന്ന് പറഞ്ഞ് കുളക്കരയിൽ എത്തിച്ചു, പ്രകൃതി വിരുദ്ധപീഡനം;മാളയിൽ നടന്നത് അതിക്രൂര കൊലപാതകം
കുളത്തിലേക്ക്ത ള്ളിയിട്ട ശേഷം കുട്ടി കയറിവരാൻശ്രമിച്ചപ്പോൾ ജോജോ വീണ്ടും തള്ളി
തൃശൂർ: മാളയിൽ ആറു വയസ്സുകാരനെകുളത്തിൽമുക്കികൊലപ്പെടുത്തിയസംഭവംഅതി ക്രൂരകൊലപാതകമെന്ന് പൊലീസ്.ചാമ്പയ്ക്ക നൽകാമെന്ന്പറഞ്ഞാണ്പ്രതികുട്ടിയെകുളക്കരയിൽ എത്തിച്ചത്. ശേഷം പ്രകൃതി വിരുദ്ധ ലൈംഗീക പ്രവൃത്തിക്ക് വിധേയനാക്കി.
കുട്ടിഅമ്മയോട്പറയുമെന്ന് പറഞ്ഞതിനാൽ കുളത്തിലേക്ക്തള്ളിയിട്ടു.കയറിവരാൻശ്രമിച്ചപ്പോൾ വീണ്ടും തള്ളി. മൂന്നാംതവണതള്ളിയിട്ടപ്പോഴാണ്കുട്ടിചെളിയിൽ താഴ്ന്നത്.കൃത്യം നടത്തിയതിനുശേഷം തൊട്ടടുത്തപറമ്പിലേക്ക് പ്രതിമാറിനിന്നു.തിരച്ചിൽനടത്തുന്നനാട്ടുകാർക്കൊപ്പം പിന്നീട് കൂടി. പ്രതിക്കൊപ്പം കുട്ടി നടന്നുപോകുന്നസിസിടിവിദൃശ്യങ്ങൾപോലീസിന് കിട്ടിയതിനുശേഷവും കൂസൽ ഇല്ലാതെ കുട്ടിയെ കണ്ടില്ല എന്ന് പറഞ്ഞു. എന്നാൽ പിന്നീട്കുറ്റംസമ്മതിക്കുകയായിരുന്നു.
ഇന്നലെ വൈകുന്നേരം 6.30ഓടെയാണ്കുട്ടിയെ കാണാതായത്.കുട്ടിയുടെ അയൽവാസിയായ 20കാരൻ ജോജോ ആണ് പ്രതി. കുട്ടിയെ അവസാനം കണ്ടത് ജോജോക്ക്ഒപ്പമായിരുന്നു.ബൈക്ക്മോഷണക്കേസ് പ്രതിയായ ജോജോ ജാമ്യത്തിൽ ഇറങ്ങിയതാണ്. ഇന്ന് പ്രതിയെഎത്തിച്ച്തെളിവെടുക്കും.
