ലഹരി ഉപയോഗിച്ചെന്ന് റാപ്പർ വേടൻ
സമ്മതിച്ചതായി തൃപ്പൂണിത്തുറ ഹിൽ
പൊലീസ് വേടന്റെ തൃപ്പൂണിത്തുറയിലെ
ഫ്ലാറ്റിലെ മേശപ്പുറത്ത് നിന്നാണ് കഞ്ചാവ്
പിടിച്ചെടുത്തതെന്നും ആരുടെയും കയ്യിൽ
നിന്നല്ല പിടികൂടിയതെന്നും ഹിൽപാല
സിഐ മാധ്യമങ്ങളോട് പറഞ്ഞാറ്റിൽനിന്ന്
ആറ് ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്.
വേടനും മറ്റു സംഘാംഗങ്ങളും ലഹരി
ഉപയോഗിച്ചതായി സമ്മതിച്ചിട്ടുണ്ട്.
ഇവരുടെ
വൈദ്യപരിശോധനയടക്കം നടത്തും.
ഫ്ലാറ്റിൽ നിന്ന് 9,5 ലക്ഷം രൂപയും
കണ്ടെടുത്തിട്ടുണ്ട്. മൊബൈൽ ഫോണുകളും
പിടിച്ചെടുത്തു. പരിപാടി ബുക്ക് ചെയ്തതിന്
ലഭിച്ച തുകയാണെന്നും സംഘാംഗങ്ങൾക്ക്
നൽകാനുള്ളതാണെന്നുമാണ് വേടൻ
പറഞ്ഞതെന്നും എന്നാൽ, ഇത്രയധികം പണം
കണ്ടെത്തിയത് പരിശോധിക്കുമെന്നും
പൊലീസ് പറഞ്ഞു. വേടനും റാപ്പ് ടീമിലെ
സംഘാംഗങ്ങളും പരിശീലിക്കാൻ
ഒത്തുകൂടുന്ന ഫ്ലാറ്റാണിത്.


