തിരുവനന്തപുരം: പത്തനംതിട്ടയിൽ ഡിജെ പാർടിയിലെ പൊലീസ് ഇടപെടലിൽ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്രമസമാധാന ചുമതലയുള്ള എഡിജിപിയോടാണ് നടപടി കൈക്കൊള്ളാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. പത്തനംതിട്ടയിൽ നടന്ന ന്യൂ ഇയർ ആഘോഷത്തിനിടെ ഡിജെ കലാകാരന്റെ ലാപ്ടോപ്പ് പൊലീസ് തകർത്തെന്ന് പരാതി. ഡിജെ അഭിറാം സുന്ദർ തനിക്ക് നേരിട്ട ദുരനുഭവം സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു.
പള്ളിക്കലിൽ ആറ്റിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. കല്ലമ്പലം നാവായിക്കുളം സ്വദേശി വൈഷ്ണവ് (19)ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ വൈഷ്ണവ് ഒഴുക്കിൽപ്പെടുകയായിരുന്നു.ഇന്ന് വൈകുന്നേരം 5.30നാണ് നാലംഗം സംഘം ആറ്റിൽ കുളിക്കാൻ ഇറങ്ങിയത്. മുങ്ങിപ്പോയ വൈഷ്ണവിനെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുകൾ കരയ്ക്കത്തിച്ചു. തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. അഞ്ചൽ സെൻറ് ജോൺസിൽ രണ്ടാംവർഷ ഡിഗ്രി വിദ്യാർഥിയാണ് മരണപ്പെട്ട വൈഷ്ണവ്.
മീഡിയയിൽ കോടിക്കണക്കിന് ആരാധകരുള്ള ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പുതിയ ഇൻസ്റ്റാഗ്രാം സ്റ്റോറി ആഗോളതലത്തിൽ ശ്രദ്ധ നേടുന്നു. തന്റെ പുതിയ നായക്കുട്ടിക്ക് അനുയോജ്യമായ ഒരു പേര് നിർദ്ദേശിക്കാൻ ഫോളോവേഴ്സിനോട് ആവശ്യപ്പെട്ട ശൈഖ് ഹംദാന്റെ പോസ്റ്റിന് വമ്പൻ പ്രതികരണമാണ് ലഭിച്ചത്. തന്റെ 1.74 കോടി ഫോളോവേഴ്സിനോടായി വെളുത്ത നായക്കുട്ടിയുടെ ചിത്രം പങ്കുവെച്ച് “ഇവന് നമ്മൾ എന്ത് പേരിടണം?” എന്ന ലളിതമായ ചോദ്യമാണ് അദ്ദേഹം ചോദിച്ചത്. ആരാധകർ അയച്ച ആയിരക്കണക്കിന് നിർദ്ദേശങ്ങളിൽ Read More…