കൊല്ലം തെന്മലയിലെ പുനര്‍ജനി അഭയകേന്ദ്രത്തിനെതിരെ ഗുരുതര പരാതികള്‍. സ്ഥാപനത്തിന്റെ ഉടമ ബ്രഹ്മദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തല്‍, ഉപദ്രവിക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അഭയകേന്ദ്രത്തില്‍ താമസിച്ചിരുന്ന വയോധികമാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തല്‍, അനധികൃത പണപ്പിരിവ്, അന്തേവാസികളെ സമ്മര്‍ദത്തിലാക്കി പണം വാങ്ങല്‍ തുടങ്ങിയ ആരോപണങ്ങളാണ് സ്ഥാപനത്തിനെതിരെ ഉയര്‍ന്നിരിക്കുന്നത്.അന്തേവാസികളില്‍ നിന്ന് ഭീഷണിപ്പെടുത്തി പണം ഈടാക്കിയിരുന്നുവെന്നതിനൊപ്പം, അഭയകേന്ദ്രത്തിന്റെ പേരില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പണപ്പിരിവ് നടത്തിയതായും പരാതികളുണ്ട്. ഈ ആരോപണങ്ങളിലും Read More…
കോട്ടയം:ചേട്ടാ എന്നു വിളിക്കാത്തതിന് റാഗിങ്.മർദ്ദനമേറ്റ പ്ലസ് വണ്‍ വിദ്യാർഥി ചികിത്സയില്‍ കോട്ടയം കളത്തിപ്പടി ഗിരിദീപം ബദനി സ്കൂള്‍ വിദ്യാർത്ഥിയാണ് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. കോന്നി അട്ടച്ചാക്കല്‍ സ്വദേശിയായ വിദ്യാർത്ഥിയെയാണ് സീനിയർ കുട്ടികള്‍ മർദ്ദിച്ചത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. വിദ്യാർത്ഥിയുടെ മൂക്കിന്റെ പാലത്തിന് പൊട്ടല്‍ വിവരം മറച്ചുവെച്ചു ,ആശുപത്രിയില്‍ കൊണ്ടുപോയില്ല എന്നിങ്ങനെ ഹോസ്റ്റല്‍ നടത്തിപ്പുകാർക്കെതിരെയും കുടുംബത്തിന്റെ ആരോപണം ഉണ്ട്.അതേ സമയം കൂടുതൽ വിദ്യാർത്ഥികൾ റാഗിംഗിന് ഇരകളായോ എന്ന കാര്യവും അന്യേഷണ വിധേയമാക്കണമെന്ന് ചില കേന്ദ്രങ്ങൾ പറയുന്നു Read More…
നാലാം ക്ലാസിൽ പഠിക്ലാസിൽ പഠിക്കുമ്പോഴുള്ള പ്രശ്നത്തിന്റെ പേരിൽക്കുമ്പോഴുള്ള പ്രശ്നത്തിന്റെ പേരിൽ 62 വയസുകാരന് മർദനമേറ്റു കാലമേറെ കഴിഞ്ഞിട്ടും കനലായി മനസിൽ സൂക്ഷിച്ച പകയുടെ പേരിൽ വയോധികന് ക്രൂരമർദനം. കഴിഞ്ഞ ദിവസം കാസർഗോഡ് മാലോം ടൗണിൽ ആണ് സംഭവം. നാലാം ക്ലാസിൽ പഠിക്കുമ്പോഴുള്ള പ്രശ്നത്തിന്റെ പേരിലാണ് 62 വയസുകാരനായ മാലോം സ്വദേശി വി ജെ ബാബുവിന് മർദനമേറ്റത്. സംഭവത്തിൽ മാലോത്ത് സ്വദേശികളായ ബാലകൃഷ്ണൻ, മാത്യു വലിയപ്ലാക്കൽ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഒന്നാം പ്രതിയായ ബാലകൃഷ്ണനെ നാലാം ക്ലാസിൽ പഠിക്കുമ്പോൾ Read More…