തിരുവനന്തപുരം.ചികിത്സാ പിഴവുകൾ അന്വേഷിക്കാൻ ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ സ്വതന്ത്ര ജുഡീഷ്യൽ കമ്മീഷൻ.എല്ലാ പ്രധാന സർജറികൾക്കും ചെക്ക്‌ലിസ്റ്റ് നിർബന്ധമാക്കുകയും അത് ഡിജിറ്റലായി രേഖപ്പെടുത്തുകയും ചെയ്യുക.സ്റ്റാഫ് കുറവ് പരിഹരിക്കാൻ അടിയന്തരമായി സ്പെഷ്യൽ റിക്രൂട്ട്മെന്റ്.മെഡിക്കൽ ബോർഡുകളിൽ ഇരകളുടെ പ്രതിനിധികളെയും ഉൾപ്പെടുത്തുക.
ഓപ്പറേഷൻ തിയേറ്ററുകളിൽ സി.സി.ടി.വി നിരീക്ഷണം (സ്വകാര്യത മാനിച്ചുകൊണ്ട്) ഉറപ്പാക്കുക.ചികിത്സാ പിഴവ് തെളിയിക്കപ്പെട്ടാൽ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടികൾ വേഗത്തിലാക്കുക.നഷ്ടപരിഹാരം നൽകാൻ പ്രത്യേക ഹെൽത്ത് ഇൻഷുറൻസ് ഫണ്ട് രൂപീകരിക്കുക.പേഷ്യന്റ് അഡ്വക്കസി സെല്ലുകൾ (Patient Advocacy Cells) എല്ലാ ആശുപത്രികളിലും നിർബന്ധമാക്കുക.
റെഫറൽ സിസ്റ്റം കൂടുതൽ കാര്യക്ഷമമാക്കാൻ താലൂക്ക് ആശുപത്രികളെ ഹൈടെക് ആക്കുക.ചികിത്സാ രേഖകൾ (Medical Records) രോഗികൾക്ക് ചോദിക്കുമ്പോൾ തന്നെ ലഭ്യമാക്കാൻ ഡിജിറ്റൽ സംവിധാനം..


