Blog

സ്ത്രീക്ക് നേരെ വെടിവെപ്പ്

തിരുവനന്തപുരം. വഞ്ചിയൂരിൽ പട്ടാപ്പകൽ സ്ത്രീക്ക് നേരെ വെടിവെപ്പ്. വഞ്ചിയൂർ ചെമ്പകശ്ശേരി സ്വദേശിനിയായ ഷിനിയെ വീട് കയറിയാണ് എയർഗൺ ഉപയോഗിച്ച് അക്രമി വെടിവെച്ചത്. അക്രമം നടത്തിയത് സ്ത്രീയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൈയിൽ പരിക്കേറ്റ ഷിനിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ എട്ടരയോടെയാണ് നാഷണൽ ഹെൽത്ത്‌ മിഷനിലെ ജീവനക്കാരിയായ ഷിനിയുടെ ചെമ്പകശ്ശേരി പെരുന്താന്നി പോസ്റ്റ് ഓഫീസ് ലെയ്നിലുള്ള വീട്ടിൽക്കയറി അക്രമി വെടിയുതിർത്തത്. ഷിനിക്ക് പാഴ്സൽ നൽകാനെന്ന വ്യാജേനയാണ് അക്രമിയെത്തിയതെന്ന് പൊലീസ് കണ്ടെത്തി. കൈയിൽ കരുതിയിരുന്ന എയർ ഗൺ Read More…

Blog

തൂങ്ങിമരിച്ച നിലയിൽ

കുന്നത്തൂർ:കുന്നത്തൂരിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിയുടെ മൃതദേഹം സംസ്ക്കരിച്ചു.കുന്നത്തൂർ നടുവിൽ നടയിൽ വടക്കതിൽ വീട്ടിൽ ഉദീഷ് കുമാറിന്റെയും ബിന്ദുവിന്റെയും മകൻ വിനായക്(14) ആണ് മരിച്ചത്.ശനിയാഴ്ച രാവിലെ ഉറക്കമുണർന്ന ശേഷം പിതാവ് മൂത്ത സഹോദരൻ വൈഷ്ണവിനെ ട്യൂഷൻ സെന്ററിൽ കൊണ്ടു വിടാൻ പോയ സമയത്താണ് ആത്മഹത്യ ചെയ്തത്.കുന്നത്തൂർ നെടിയവിള അംബികോദയം ഹയർ സെക്കന്ററി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.ആത്മഹത്യയ്ക്കുള്ള കാരണം അറിവായിട്ടില്ല.പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം വീട്ടിലെത്തിച്ച മൃതദേഹം അവസാനമായി Read More…

Blog

നിർണ്ണായക തെളിവുകൾ

ബെംഗ്ലൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള ദൗത്യത്തിനിടെ നിർണായക വിവരം പുറത്ത്. ഗംഗാവലി പുഴയുടെ അടിയിൽ ലോറിയുണ്ടെന്ന് സ്ഥിരീകരിച്ചു. ഐബോഡ് പരിശോധനയിൽ കിട്ടിയ നാലാം സിഗ്നലാണ് ലോറിയുടേതെന്ന് സ്ഥിരീകരിച്ചത്. കരയിൽ നിന്ന് 132 മീറ്റർ അകലെ ചെളിയിൽ പുതഞ്ഞാണ് ലോറിയുള്ളത് ലോറിയിൽ മനുഷ്യസാന്നിധ്യം ഉറപ്പോടെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് ഉത്തര കന്നഡ ജില്ലാ കലക്ടർ അറിയിച്ചു. ലോറിയുടെ ക്യാബിൻ ഭാഗികമായി തകർന്ന നിലയിലാണ്. തെരച്ചിലിന് കുന്ദാപുരത്തെ മത്സ്യത്തൊഴിലാളികളുടെ സംഘത്തെ ജില്ലാ ഭരണകൂടം എത്തിച്ചു. ഏഴംഗ Read More…

Blog

ലോറി കണ്ടെത്തി

ബെംഗ്ലൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള ദൗത്യത്തിനിടെ നിർണായക വിവരം പുറത്ത്. ഗംഗാവലി പുഴയുടെ അടിയിൽ ലോറിയുണ്ടെന്ന് സ്ഥിരീകരിച്ചു. ഐബോഡ് പരിശോധനയിൽ കിട്ടിയ നാലാം സിഗ്നലാണ് ലോറിയുടേതെന്ന് സ്ഥിരീകരിച്ചത്. കരയിൽ നിന്ന് 132 മീറ്റർ അകലെ ചെളിയിൽ പുതഞ്ഞാണ് ലോറിയുള്ളത് ലോറിയിൽ മനുഷ്യസാന്നിധ്യം ഉറപ്പോടെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് ഉത്തര കന്നഡ ജില്ലാ കലക്ടർ അറിയിച്ചു. ലോറിയുടെ ക്യാബിൻ ഭാഗികമായി തകർന്ന നിലയിലാണ്. തെരച്ചിലിന് കുന്ദാപുരത്തെ മത്സ്യത്തൊഴിലാളികളുടെ സംഘത്തെ ജില്ലാ ഭരണകൂടം എത്തിച്ചു. ഏഴംഗ Read More…

Blog

രണ്ടു മൃതദേഹങ്ങൾ

പത്തനംതിട്ട: തിരുവല്ല വേങ്ങലില്‍ കാറിന് തീപിടിച്ചു. തീയണച്ച ഫയര്‍ ഫോഴ്സ് കാറിനകത്ത് കത്തിക്കരിഞ്ഞ നിലയില്‍ 2 മൃതദേഹങ്ങള്‍ കണ്ടെത്തി. വേങ്ങലില്‍ പാടത്തോട് ചേര്‍ന്ന റോഡില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം. തുകലശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഗണർ കാറാണ് കത്തിയമർന്നത്. കാറിന് തീപിടിച്ച വിവരമറിഞ്ഞ് ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തീയണക്കുകയായിരുന്നു. കാര്‍ പൂർണമായും കത്തിയമർന്ന നിലയിലാണ്. അപ്പോഴാണ് തീർത്തും കത്തിക്കരി‌ഞ്ഞ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഒരു പുരുഷൻ്റെയും സ്ത്രീയുടെയും മൃതദേഹമാണിതെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടമരണമാണോയെന്നും പൊലീസ് Read More…

Blog

ഡ്രോൺ വളപ്രയോഗം

പിരപ്പമൺകാട് പാടശേഖരത്തിൽ ഡ്രോൺ വളപ്രയോഗം. വെള്ളനാട് കാർഷികവിജ്ഞാൻ കേന്ദ്രം , പാറശ്ശാല ഫാർമർ പ്രൊഡ്യൂസർ കമ്പനി, മുദാക്കൽ കൃഷിഭവൻ, പിരപ്പമൺകാട് പാടശേഖര സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നെൽകൃഷിക്കുള്ള ജൈവ വളമായ “സമ്പൂർണ്ണ ” പിരപ്പമൺകാട് പാടശേഖരത്തിൽ “ഡ്രോൺ” ഉപയോഗിച്ച് സ്പ്രേ ചെയ്യുന്ന പ്രവർത്തനം ആരംഭിച്ചു. ദീർഘകാലം തരിശായി കിടന്ന വിശാലമായ പാടശേഖരം വീണ്ടെടുത്ത് രണ്ട് തവണ കൃഷി ലാഭകരമായും വിജയകരമായും നടത്തിയതിനുശേഷം, മൂന്നാം തവണത്തെ കൃഷിയിൽ ആധുനിക യന്ത്രവൽകൃത സംവിധാനങ്ങൾ ഉപയോഗപ്പെടുത്താൻ ഒരുങ്ങുകയാണ് പാടശേഖരസമിതി .ഡ്രോൺ വളപ്രയോഗത്തിന്റെ Read More…

Blog

ഫലം നെഗറ്റീവ്

മലപ്പുറം. എട്ടുപേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേർ അഡ്മിറ്റായി. ഇതോടെ ആകെ 8 പേർ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുണ്ട്. മലപ്പുറം കളക്ടറേറ്റില്‍ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ നിപ അവലോകനയോഗം ചേർന്നു. 472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, Read More…

Blog

സൈബർ ആക്രമണം

കോഴിക്കോട്.ഷിരൂരിലെ മണ്ണിടിച്ചിലിൽ അകപ്പെട്ട അർജുൻ്റെ കുടുംബത്തിന് നേരെ സൈബർ ആക്രമണം. കുടുംബം നടത്തിയ വാർത്താ സമ്മേളനം എഡിറ്റ് ചെയ്ത് മാറ്റിയാണ് വ്യാജപ്രചാരണം. പരാതിയിൽ സൈബർ പോലീസ് അന്വേഷണം തുടങ്ങി. സൈന്യം രക്ഷാപ്രവർത്തനം ആരംഭിച്ച ദിവസം, കുടുംബം നടത്തിയ വാർത്താ സമ്മേളനത്തിലെ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് വ്യാപകമായ സൈബർ ആക്രമണം. അർജുൻ്റെ അമ്മയുടെ സഹോദരിയുടെ ശബ്ദം എഡിറ്റ് ചെയ്ത് മാറ്റിയാണ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത്. അമ്മ വൈകാരികമായി നടത്തിയ പരാമർശങ്ങൾക്ക് എതിരെയും ദുഷ് പ്രചാരണങ്ങളുണ്ടായി.ഇതോടെയാണ് കുടുംബം സൈബർ സെല്ലിൽ പരാതി Read More…

Blog

നാഗേഷിന്റ വെളിപ്പെടുത്തൽ

പുഴയുടെ അരികില്‍ തന്നെ ലോറി ഉണ്ടന്നും അര്‍ജുന്റെ ലോറി പുഴയിലേക്കു വീഴുന്നതു കണ്ടെന്ന് ദൃക്‌സാക്ഷി അര്‍ജുന്റെ ലോറി ഷിരൂര്‍ കുന്നിനു സമീപം ദേശീയപാതയില്‍നിന്നു പുഴയിലേക്കു വീഴുന്നതു കണ്ടെന്നും പുഴയുടെ അരികില്‍ തന്നെ ലോറി ഉണ്ടാവാമെന്നും ദൃക്‌സാക്ഷി. ഷിരൂര്‍ കുന്നിന് എതിര്‍വശം ഉള്‍വരെ ഗ്രാമത്തില്‍നിന്ന് ഗംഗാവലി പുഴയില്‍ ഒഴുകി വരുന്ന വിറക് ശേഖരിക്കാന്‍ വന്ന നാഗേഷ് ഗൗഡയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പുഴക്കരയില്‍ ഇരിക്കുകയായിരുന്നു നാഗേഷ് ഗൗഡ. ‘കുന്നില്‍നിന്ന് ഇടിഞ്ഞു വീണ മണ്ണിനൊപ്പം മരത്തടി കയറ്റിയ ഒരു ലോറിയും പുഴയോരത്തേക്ക് Read More…

Blog

സ്ഥിതീകരിച്ചു കരുണാടകപോലീസ്

ഷിരൂരില്‍ പുഴയില്‍ കണ്ടെത്തിയ ട്രക്ക് അര്‍ജുന്റെതെന്ന് സ്ഥിരീകരിച്ച് കര്‍ണാടക പോലീസ് പുഴയില്‍ ഒരു ട്രക്ക് കണ്ടെത്തിയതായി കര്‍ണാടക റവന്യുമന്ത്രിയും അറിയിച്ചിരുന്നു. നാവികസേന മുങ്ങല്‍വിദഗ്ധര്‍ പുഴയിലിറങ്ങും. ബൂമര്‍ എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് മണ്ണ് നീക്കും. കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്ററില്‍ പരിശോധന നടത്തും. ഷിരൂര്‍ മണ്ണിടിച്ചിലില്‍ അകപ്പെട്ട അര്‍ജുനെ കണ്ടെത്താന്‍ അത്യാധുനിക ബൂം മണ്ണുമാന്തി എത്തിച്ച് ഗംഗാവലിപുഴയില്‍ തിരച്ചില്‍ തുടരുകയാണ്.