Blog

ശാസ്താംകോട്ട. മൈനാഗപ്പള്ളിയില്‍ സ്കൂട്ടര്‍ യാത്രക്കാരിയായ യുവതിയെ കാര്‍ കയറ്റിക്കൊന്ന സംഭവത്തില്‍ പ്രതികളെ പ്രതികളെ 2 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതികള്‍ എം എ ഡി എം എ ഉപയോഗിച്ചതായി തെളിഞ്ഞു. ഇരുവരും ലഹരിയ്ക്ക് അടിമയെന്ന് പ്രോസിക്യുഷൻ. മെഡിക്കൽ പരിശോധന യിൽ എം എ ഡി എം എ ഉപയോഗിച്ചതായി തെളിഞ്ഞു. ചോദ്യം ചെയ്യുമ്പോൾ പ്രതികളുടെ മൊഴികൾ പരസ്പര വിരുദ്ധം

.3 ദിവസം പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന് പ്രോസിക്യൂഷൻ ഡോക്ടർ ശ്രീക്കുട്ടിയെ എന്തിനാണ് കസ്റ്റഡിയിൽ വിടുന്നതെന്ന് ശ്രീക്കുട്ടിയുടെ അഭിഭാഷകൻ ചോദിച്ചു. ആരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഡോക്ടർ ശ്രീക്കുട്ടിയെ പ്രതിയാക്കിയതെന്ന് പ്രതിഭാഗം അഭിഭാഷകൻ

എം ഡി എം എ ഉപയോഗിച്ചതിന് എന്ത് തെളിവാണ് ഉള്ളതെന്ന് പ്രതിഭാഗം അഭിഭാഷകൻ ചോദിച്ചു. ഡോക്ടർ എന്ന് പറയുന്ന പരിഗണന ശ്രീക്കുട്ടി അർഹിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ.

ഡോ.ശ്രീക്കുട്ടിയുടെ നിർദ്ദേശപ്രകാരമാണ് കാർ അജ്മൽ മുന്നോട്ട് എടുത്തത്.
ലഹരിയുടെ ഉറവിടം കണ്ടെത്താൻ ഡോക്ടറിനെ കസ്റ്റഡിയിൽ വേണമെന്ന് പ്രോസിക്യൂഷൻ
പ്രതികളെ 2 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *