Blog

തൃശൂര്‍.മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത കോടികൾ തട്ടിയ സംഭവത്തിൽ സുവിശേഷ പ്രാസംഗികൻ അറസ്റ്റിൽ. പത്തനംതിട്ട സ്വദേശി ഫാദർ ജേക്കബ് തോമസാണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ വെല്ലൂർ സിഎംസി മെഡിക്കൽ കോളേജിൽ 2022 എംബിബിഎസ് സ്റ്റാഫ് കോട്ടയിൽ സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് കേസ്.

മലേഷ്യയിലേക്ക് കടക്കുന്നതിനായി ചെന്നൈ ഇൻറർനാഷണൽ എയർപോർട്ടിൽ എത്തിയപ്പോഴാണ് ഫാദർ ജേക്കബ് തോമസ് തൃശൂർ വെസ്റ്റ് പോലീസിൻ്റെ പിടിയിലായത്. തമിഴ്നാട്ടിലെ വെല്ലൂർ സിഎംസി മെഡിക്കൽ കോളേജിൽ 2022 എംബിബിഎസ് സ്റ്റാഫ് കോട്ടയിൽ സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയത് സംബന്ധിച്ച് ജേക്കബ് തോമസിനെതിരെ തൃശൂർ വെസ്റ്റ്, അങ്കമാലി, കൊരട്ടി, പാലാ, പന്തളം, അടൂർ എന്നീ പോലീസ് സ്റ്റേഷനുകളിൽ കേസുകൾ ഉണ്ട്. പത്തനംതിട്ട സ്വദേശിയായ പ്രതി കന്യാകുമാരി തക്കളയിൽ താമസിച്ചിരുന്ന സമയത്താണ് കേരളത്തിലെ രക്ഷിതാക്കളെ കബളിപ്പിച്ചത്. സുവിശേഷ പ്രവർത്തകൻ എന്ന നിലയിൽ പ്രവർത്തിക്കുന്ന ഇയാൾ ആസംബര കാറുകളിലാണ് സഞ്ചരിക്കാറുള്ളത്. CMC മെഡിക്കൽ കോളേജുമായും ബിഷപ്പുമായും അടുത്ത ബന്ധം ഉള്ള ആളെന്നും മറ്റും പറഞ്ഞ് ആകർഷിച്ചാണ് രക്ഷിതാക്കളെ വലയിലാക്കുന്നത്. പലരും 60 ഉം 80 ലക്ഷം രൂപ വീതം നഷ്ടപ്പെട്ടവരാണ്. തൃശൂർ വെസ്റ്റ് പോലീസ് ഈ കേസിലേക്ക് ബിഷപ്പാണെന്ന് പരിചയപ്പെടുത്തിയിരുന്ന പാസ്റ്റർ പോൾ ഗ്ലാഡ്സനെയും, പാസ്റ്റർമാരായ വിജയകുമാർ, അനുസാമുവൽ എന്നിവരേയും ജേക്കബ് തോമസിൻ്റെ മകൻ റെയ്നാർഡിനേയും അറസ്റ്റ് ചെയ്തിരുന്നു. തട്ടിപ്പിന് ശേഷം ശേഷം പല സംസ്ഥാനങ്ങളിലുമായി ഒളിവിൽ കഴിഞ്ഞിരുന്ന ജോക്കബ് തോമസിനെ കുടുക്കാൻ ജില്ലാ പോലീസ് മേധാവി ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. പ്രതിയെ തൃശൂരിൽ പ്രതിയെ മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *