വധശിക്ഷക്ക് ശിക്ഷപ്പെട്ട റഹീമിൻ്റെ ജീവൻ തിരികെ പിടിക്കാൻ നാട് കൈകോർത്തു, 34 കോടി രൂപ മോചനദ്രവ്യം പിരിഞ്ഞു കിട്ടി
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 18 വർഷമായി സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി എ.പി. അബ്ദുൽ റഹീമിന്റെ മോചനത്തിനായി മുഴുവൻ തുകയും പിരിഞ്ഞു കിട്ടി.
സമയം അവസാനിക്കാൻ ഇനി മൂന്നു ദിവസമാണ് ബാക്കി നിൽക്കെയാണ് 34 കോടി രൂപ പിരിഞ്ഞു കിട്ടിയത്.
ഇനി പണം അയക്കേണ്ടെന്ന് ദയാധനസമാഹരണ കമ്മിറ്റി അറിയിച്ചു. 34,45,46,568 രൂപയാണ് ഇതുവരെ ലഭിച്ചത്.
എംബിസി വഴി പണം കൈമാറാനുള്ള നടപടികൾ ശനിയാഴ്ച ചേരുന്ന കമ്മിറ്റി യോഗം തീരുമാനിക്കും.
സേവ് അബ്ദുൽ റഹീം’ എന്ന മൊബൈൽ ആപ്പ് വഴിയും നേരിട്ടും നിരവധി ആളുകളാണ് അബ്ദുൾ റഹീമിന്റെ വീട്ടിലേക്കും അബ്ദുൾ റഹീം ദയാധന സമാഹരണ കമ്മിറ്റിയേയും ധനസഹായവുമായി സമീപിച്ചത്.
കഴിഞ്ഞ മാസം ഒരു കോടി രൂപ സമാഹരിക്കാൻ മാത്രമാണ് കഴിഞ്ഞത്.
തുടർന്ന് ബോബി ചെമ്മണ്ണൂർ അടക്കം ധനസമാഹരണത്തിനായി മുന്നിട്ടിറങ്ങിയപ്പോൾ പ്രചരണം എളുപ്പമായി നാട് ഒത്തൊരുമിച്ചു.
പണം സൗദിയിലേക്ക് എത്തിക്കാനുള്ള ശ്രമംകൂടി നടത്തുന്നുണ്ട്. ഇതിനായി ധനകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി തേടാൻ ശ്രമം തുടങ്ങി.
സ്പോൺസറുടെ 15 കാരനായ മകൻ കൈയ്യബദ്ധം മൂലം മരിക്കാനിടയായ സംഭവത്തിലാണ് അബ്ദുൽ റഹീം 18 വർഷമായി ജയിൽ ശിക്ഷ അനുഭവിക്കുന്നത്.