കഴിഞ്ഞ ദിവസം തൃശൂരിൽ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ആറ് സീറ്റ് വേണമെന്ന കാര്യത്തിൽ മുന്നണിയിൽ വീണ്ടും ചർച്ച നടത്താൻ തീരുമാനമായിരുന്നു. നിലവിൽ മൂന്ന് സീറ്റാണ് ആർ.ജെ.ഡിക്കുള്ളത്. എന്നാൽ ഇത്തവണ ആറ് സീറ്റ് വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കാൻ എൽ.ഡി.എഫ് തയ്യാറായില്ല. കൂത്തുപറമ്പ്, വടകര, കൽപ്പറ്റ എന്നിവിടങ്ങളാണ് ആർ.ജെ.ഡിക്ക് നൽകിയിരിക്കുന്നത്.ഇന്നലെ ഇവിടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ചാണ് രാജി.തിരുവനന്തപുരം സെൻട്രലിൽ ബിജെപി സ്ഥാനാർത്ഥിയായി സുരേന്ദ്രൻ പിള്ള മത്സരിക്കുമെന്ന വാർത്തയും പുറത്ത് വരുന്നുണ്ട്. താൻ എം എൽ എ യും മന്ത്രിയുമായ മണ്ഡലമായ തിരുവനന്തപുരവുമായി ആത്മബന്ധമുണ്ടെന്നും സ്ഥാനാർത്ഥിത്വം തള്ളാതെ വി സുരേന്ദ്രൻ പിള്ള പറഞ്ഞു.

.

