പാലക്കാട്: നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയെ കൊലപാതകങ്ങള്‍ നടന്ന സ്ഥലത്തും പ്രതിയുടെ വീട്ടിലും രക്ഷപ്പെട്ട വഴികളിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. ചൊവ്വാഴ്ച കനത്ത പൊലീസ് സുരക്ഷയിലാണ് പ്രതിയെ എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കിയത്. യാതൊരു ഭാവഭേദവും പശ്ചാത്താപവും ഇല്ലാതെയാണ് ഇയാള്‍ കൊലപാതക രീതിയും രക്ഷപ്പെട്ട വഴികളും പൊലീസിനോട് വിശദീകരിച്ചത്. അതേസമയം, തെളിവെടുപ്പ് നടത്തുന്നതിനിടെ വകവരുത്തുമെന്ന രീതിയില്‍ അയല്‍വാസിക്ക് നേരേ ആംഗ്യം കാട്ടിയെന്നും പരാതി ഉയർന്നു. ചെന്താമരയുടെ അയല്‍വാസിയായ പുഷ്പയാണ് മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്. ‘അയാളെ കണ്ടപ്പോള്‍ തന്നെ Read More…
ഇസ്കഫ്രചനമൽസരങ്ങൾവിജയികളെതിരഞ്ഞെടുത്തു ഇന്ത്യയിലെ ആദ്യത്തെ സമാധാന സൗഹൃദ പ്രസ്ഥാനമായ ” ഇന്ത്യൻ സൊസൈറ്റിഫോർ കൾച്ചറൽകോ-ഓപ്പറേഷൻആൻ്റ്ഫ്രണ്ട്സ്” (ഇസ്കഫ്) സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് നടക്കുകയാണ്. ജനുവരി 17 മുതൽ 19 വരെ നടക്കുന്ന സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച കഥ,കവിത,ഉപന്യാസരചനാമത്സരങ്ങളിലെവിജയികളെതെരഞ്ഞെടുത്തു. പരിസ്ഥിതിയുടെ രാഷ്ട്രീയം എന്ന ഉപന്യാസ വിഷയത്തിൽ ആര്യൻ ബി.എസും കാത്തിരിപ്പ് എന്നകഥയുടെവിഷയത്തിൽ ജ്യോതിഷ്മയുംനിലാവ് എന്ന കവിതയുടെ വിഷയത്തിൽഎ.ആയിഷയുംവിജയികളായി.18 ന് നടക്കുന്നസാംസ്കാരികസമ്മേളനത്തിൽവിജയികളായ വിദ്യാർഥികൾക്ക് പുരസ്ക്കാരങ്ങൾ നൽകുമെന്ന്കൺവീനർ സ്വാഗതസംഘം ചെയർമാൻ എസ്. ഹസൻ അറിയിച്ചു.
കാസർഗോഡ്: വീട്ടുപറമ്പില്‍നിന്ന് തെങ്ങോല ശേഖരിക്കുന്നതിനിടെ ശനിയാഴ്ച വൈകീട്ടാണ് നാരായണന് നായരുടെ ഭാര്യ രാജാമണിയെ കടന്നല് ആക്രമിച്ചത്. ഭാര്യയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാരായണന് പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. അയല്‍ക്കാര്‍ ഇടപെട്ട് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നാരായണന് നായര്‍ മരിച്ചു. രാജാമണി ചികിത്സയിലാണ്. ഓടിക്കൂടിയ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും നാരായണന് നായര്‍ മരിച്ചു. മക്കള്‍: ഷിബു, ഷീബ (ഇരുവരും ഗള്‍ഫ്). മരുമക്കള്‍: മധു, ലയ. സഹോദരങ്ങള്‍: ലക്ഷ്മി, പരേതരായ കേളുനായര്‍, കൃഷ്ണന്.