പത്തനംതിട്ടയിൽ സ്കൂൾ വിദ്യാർഥിനിയെ സ്കൂൾ പരിസരത്തും വീട്ടിലും ലൈം.ഗികമായി പീ.ഡിപ്പിച്ചെന്ന പരാതിയിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കൗൺസിലിംഗിനിടെയാണ് കുട്ടി സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു. തുടർന്ന് സ്കൂൾ അധികൃതർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതുവരെ ആറ് പ്രായപൂർത്തിയാകാത്തവരെ തിരിച്ചറിഞ്ഞതായി പോലീസ് വ്യക്തമാക്കി. ഇവരെല്ലാം ഒരേ സ്കൂളിലെ വിദ്യാർഥികളാണെന്നാണ് പ്രാഥമിക വിവരം. കേസിൽ ഒരു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെയും പങ്ക് പരിശോധിക്കുന്നുണ്ട്.
സംഭവം സ്കൂളിലും സ്കൂൾ പരിസരത്തും, മറ്റൊരു വിദ്യാർഥിനിയുടെ വീട്ടിലുമാണ് നടന്നതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. രണ്ട് പ്രായപൂർത്തിയായവരെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ഇവരുടെ പങ്ക് സംബന്ധിച്ച അന്വേഷണം തുടരുകയാണ്.
ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രായപൂർത്തിയാകാത്തവരുടെ സ്വകാര്യത സംരക്ഷിക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നതിനനുസരിച്ച് കൂടുതൽ പേരെ പ്രതിചേർക്കാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.

