ശാസ്താംകോട്ട. ഓപ്പറേഷന്‍ തണ്ടറിന്‍റെ ഭാഗമായി വീട്ടില്‍ ചാരായം വില്‍പന നടത്തിയ കേസില്‍ യുവതി അറസ്റ്റിലായി.

ശാസ്താംകോട്ട എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഷഫീക്ക്. S ഉം പാർട്ടിയും നടത്തിയ പരിശോധനയിൽ ശൂരനാട് വടക്ക് ഇടപ്പനയം അമ്മു നിവാസിൽ ജനാർദ്ദനന്റെ ഭാര്യ ബിന്ദു ജനാർദ്ദനൻ(48)ആണ് പിടിയിലായത്. സുന്ദരി ബാര്‍ എന്ന് പ്രാദേശികമായി അറിയപ്പെടുന്ന താമസ സ്ഥലത്ത് മദ്യവില്‍പ്പന നടത്തിയതും അക്രമം നടത്തിയതുമായി നിരവധി കേസുകളുണ്ട്. നിലവിലെ അബ്കാരി നിയമത്തിനു വിരുദ്ധമായി വീട്ടിൽ ചാരായം വില്പനയ്ക്കായി സൂക്ഷിച്ച കുറ്റത്തിന് ആണ് അറസ്റ്റ് ., തൊണ്ടിയായി 800 ML ചാരായം ബന്തവസിലെടുത്ത്, നിയമാനുസരണം രേഖകൾ തയ്യാറാക്കി അബ്കാരി നിയമപ്രകാരം 8(1), 8(2) എന്നീ സെക്ഷൻസ് ചുമത്തി CR. NO. 134/2026 ആയി കേസ്എടുത്തു
പാർട്ടിയിൽ, പ്രിവന്റ്റീവ് ഓഫീസർ ഹരികൃഷ്ണൻ, പ്രിവന്റ്റീവ് ഓഫീസർ(gr) വിജു. C. A, വനിതാ പ്രിവന്റ്റീവ് ഓഫീസർ(gr) റസ്മിയ. Z, CEO മാരായ പ്രേംരാജ്. R, സുജിത് കുമാർ. M. S, അതുൽ കൃഷ്ണൻ, വനിത സിവിൽ എക്സൈസ് ഓഫീസർ ലക്ഷ്മി ചന്ദ്രൻ, CEO Driver വിനീഷ്. V. G എന്നിവർ ഉണ്ടായിരുന്നു.

