
തമിഴ്‌നാട്ടിൽ നിന്നും ആ മാതാപിതാക്കൾ തൃശൂരിലേക്ക് എത്തുമ്പോൾ അവരുടെ കണ്ണുകളിൽ ഇരുട്ട് മൂടിയിരുന്നു. “യ്യോ murugaa .” എന്ന് അലമുറയിട്ട് കരയുന്ന അവരുടെ ഹൃദയം പൊട്ടുന്ന വിലാപം അവിടെ കൂടിനിന്നവരുടെയും ഉള്ളുപിടപ്പിച്ചു.
ചിരിച്ചുകൊണ്ട് തുടങ്ങിയ ഒരു വിനോദയാത്രയായിരുന്നു അത്, പക്ഷേ അവർ മടങ്ങിയെത്തിയത് എട്ട് ജീവനില്ലാത്ത ശരീരങ്ങളായാണ്.
തകർന്നടിഞ്ഞ സ്വപ്നങ്ങൾ
അപകടത്തിൽ മരിച്ച ആ എട്ട് വിദ്യാർത്ഥികളുടെയും മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ എത്തിയതായിരുന്നു ആ അച്ഛനമ്മമാർ. മോർച്ചറിക്ക് മുന്നിൽ പ്രിയപ്പെട്ടവരെ അവസാനമായി ഒരുനോക്ക് കാണാൻ പോലും കഴിയാതെ, ഈ മരണവാർത്ത വിശ്വസിക്കാൻ പോലുമാകാതെ അവർ തകർന്നുപോയി. മണിക്കൂറുകളോളം നീണ്ട കണ്ണീരിനൊടുവിൽ പലരും മരവിച്ചു നിൽക്കുന്ന കാഴ്ച ഏവരുടെയും കണ്ണ് നനയിച്ചു. ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളും, ഒരു യാത്രയുടെ സന്തോഷവുമെല്ലാം വെറും നിമിഷങ്ങൾക്കുള്ളിലാണ് വലിയൊരു ദുരന്തമായി മാറിയത്. ഈ ഭയാനകമായ കാഴ്ച കണ്ട് തൃശൂർ നഗരം ഒന്നാകെ നടുങ്ങിത്തരിച്ചു.
ഡിണ്ടിഗൽ പി.എസ്.എൻ.എ (PSNA) കോളേജിലെ അവസാന വർഷ വിദ്യാർത്ഥികളായിരുന്നു ഈ എട്ടുപേരും. തങ്ങളുടെ പഠനം പൂർത്തിയാക്കി ഒരു ജോലിയിൽ പ്രവേശിക്കാൻ കാത്തിരുന്നവർ. ഭാവിയിൽ തങ്ങൾക്ക് താങ്ങാകേണ്ട, തണലാകേണ്ട മക്കളുടെ ഈ അപ്രതീക്ഷിത വിയോഗം ആ മാതാപിതാക്കൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. കോളേജിലെ പൊതുദർശനത്തിന് ശേഷം മൃതദേഹങ്ങൾ സ്വദേശത്ത് സംസ്കരിക്കാനുള്ള ഒരുക്കങ്ങളായിരുന്നു പിന്നീട് നടന്നത്.
അച്ഛനമ്മമാർ ജീവിച്ചിരിക്കുമ്പോൾ മക്കൾ നഷ്ടപ്പെടുന്ന… ഭയാനകമായ കാഴ്ച..
അവസാനത്തെ മടക്കം
ഒരുമിച്ച് സന്തോഷത്തോടെ പുറപ്പെട്ട ആ എട്ട് ജീവനുകൾ ഇനി ഒരിക്കലും ആ യാത്രയിൽ നിന്നും മടങ്ങിയെത്തില്ല.
ഒടുവിൽ, ആംബുലൻസുകളിൽ അവരെയും വഹിച്ച് സ്നേഹപൂർവ്വം അവരുടെ ജന്മനാട്ടിലേക്ക് ആ വാഹനങ്ങൾ യാത്ര തിരിച്ചു.

