എകെജി സെന്ററിലേക്ക് പടക്കം എറിയാൻ നിർദ്ദേശിച്ചത് ഇയാള്‍ ആയിരുന്നുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. 2022 ജൂലൈ 1നാണ് എ കെ ജി സെന്ററിന് നേരെ ബോംബേറ് ഉണ്ടായത്. എകെജി സെന്ററിന്റെ ഹാളിലേക്കുള്ള പ്രവേശന വഴിയായ താഴത്തെ ഗേറ്റിന്റെ ഭാഗത്തേക്കാണ് ബോംബെറിഞ്ഞത്. സംഭവം നടന്ന് രണ്ട് വർഷം പിന്നിടുമ്ബോഴാണ് രണ്ടാം പ്രതി പിടിയിലാകുന്നത്.
മൂന്നാം പ്രതി സുധീഷിനെ ഇനിയും പിടികൂടിയിട്ടില്ല. ആക്രമണത്തിന് പ്രതിയെത്തിയ സ്കൂട്ടറിന്റെ ഉടമയാണ് സുധീഷ്. നാല് പേരാണ് കേസില്‍ പ്രതികള്‍. ഇതില്‍ കേസില്‍ കഴക്കൂട്ടം ആറ്റിപ്രയിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.ജിതിൻ, സുഹൃത്ത് നവ്യ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.