ഷിരൂർ: മണ്ണിടിച്ചിലിൽ ലോറിയോടൊപ്പം അപകടത്തിൽപ്പെട്ട അര്‍ജുന്റെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നപടികള്‍ക്ക് ഇന്ന് തുടക്കമാകും. നടപടികള്‍ വേഗം പൂര്‍ത്തീകരിച്ച് മൃതദേഹം നാളെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാനാണ് നീക്കം. ഇന്നലെ മൂന്നാം ഘട്ട തെരച്ചിലില്‍ ആണ് അര്‍ജുന്റെ ലോറിയും മൃതദേഹവും കണ്ടെത്തിയത്. ലോറിയുടെ ക്യാബിനില്‍ നിന്നുമാണ് മൃതദേഹ അവശിഷ്ടങ്ങള്‍ സംസ്ഥാന ദുരന്ത പ്രതികരണസേന കണ്ടെത്തിയത്. 71 ദിവസം നീണ്ട അന്വേഷണത്തിന് ഒടുവില്‍ 12 മീറ്റര്‍ ആഴത്തില്‍ നിന്നുമാണ് കണ്ടെത്തിയത്.ലോറി പൂര്‍ണ്ണമായും കരകയറ്റാന്‍ ഇന്നും ശ്രമം നടക്കും. ഇന്നലെ ക്രെയിന്റെ വടം Read More…
പത്തനംതിട്ടയിൽ ശബരിമല തീര്‍ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. കൂടല്‍ മുറിഞ്ഞകല്ലില്‍ ആണ് അപകടം നടന്നത്. കോന്നി മല്ലശ്ശേരി വട്ടക്കുളഞ്ഞി സ്വദേശികളായ മത്തായി ഈപ്പന്, അനു, നിഖില്‍ എന്നിവരെ തിരിച്ചറിഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നെത്തിയ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. മലേഷ്യയില്‍ നിന്നെത്തിയ മകളെ കൂട്ടി മടങ്ങിവരവേ പുലര്‍ച്ചെ നാലേകാലോടെയാണ് അപകടമുണ്ടായത്.ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. Read More…
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണിയുമായി സിപിഐഎം നേതാവ് എം എം മണി. ഉദ്യോഗസ്ഥര്‍ മര്യാദയ്ക്ക് ഇരുന്നില്ലെങ്കില്‍ നിയമം കയ്യിലെടുക്കേണ്ടി വരുമെന്നാണ് എം എം മണി പറഞ്ഞത്. പുരവെച്ച് താമസിക്കുന്ന സ്ഥലത്ത് കയ്യേറാന്‍ വന്നാല്‍ കൈകാര്യം ചെയ്യും. പൊലീസ് തങ്ങള്‍ക്ക് പുല്ലാണെന്നും പിന്നെയാണോ ഫോറസ്റ്റെന്നും എം എം മണി ചോദിച്ചു. നഗരംപാറ ഫോറസ്റ്റ് ഓഫീസിലേക്ക് സിപിഐഎം നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം എം മണികഞ്ഞിക്കുഴി മേഖലയില്‍ വനംവകുപ്പ് നടത്തുന്ന കുടിയിറക്കല്‍ നീക്കങ്ങള്‍ക്കെതിരെയായിരുന്നു എം എം മണിയുടെ പ്രതികരണം. Read More…