എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യു വധക്കേസിലെ നടപടികൾ അടച്ചിട്ട മുറിയിൽ വേണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് പ്രതികൾ ഹർജി നൽകിയത്. മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തുന്നത് സ്വകര്യത്തെയെ ബാധിക്കുന്നു. ചില പൊലീസ് ഉദ്യോഗസ്ഥർ സിവിൽ ഡ്രസിൽ പിൻതുടരുന്നെന്നും പ്രതികൾ ഹർജിയിൽ പറയുന്നു. ഒക്ടോബറിൽ സാക്ഷി വിസ്താരം തുടങ്ങാനിരിക്കെയാണ് പ്രതികളുടെ പുതിയ ഹർജി.എട്ട് വർഷത്തിന് ശേഷമാണ് കേസുമായി ബന്ധപ്പെട്ട സാക്ഷി വിസ്താരത്തിലേക്ക് കടക്കാനായി കോടതി ഉത്തരവിട്ടത്. ഒക്ടോബർ 15 ന് ആരംഭിച്ച് പതിനേഴ് ദിവസത്തിനകം സാക്ഷി വിസ്താരം Read More…
മരണപ്പെട്ടു.
സി പി എം മുൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണ്. സി പി എം സംസ്ഥാനകമ്മിറ്റി അംഗം, ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സി ഐ ടി യു തൃശൂർ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 74 വയസായിരുന്നു. ദീർഘനാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം.
തിരയിൽ പെട്ടു.
കൊല്ലം ബീച്ചില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ തിരയില്‍പെട്ടു കൊല്ലം ബീച്ചില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ തിരയില്‍പെട്ടു. അച്ഛനും രണ്ട് പെണ്മക്കളുമാണ് തിരയില്‍പെട്ടത്. കരയിടിഞ്ഞാണ് ഇവര്‍ തിരയില്‍പെട്ടത്. അപകടത്തില്‍പെട്ട കുട്ടികളെ രക്ഷപ്പെടുത്തി. അച്ഛനായുള്ള തെരച്ചില്‍ നടക്കുകയാണ്.പോര്‍ട്ട് കൊല്ലം ഗലീലിയോ സ്വദേശി മനോജ് എന്ന ജോസഫിനെ ആണ് കാണാതായത്. മുന്നറിയിപ്പ് ലംഘിച്ച് കടലിനടുത്ത് നിന്നവരാണ് അപകടത്തില്‍പ്പെട്ടത്. പടപ്പക്കരയിലെ ഭാര്യ സഹോദരിയുടെ മക്കളായ ആന്‍ഡ്രിയ, സാന്ദ്രിയ എന്നിവരോടൊപ്പം ബീച്ച് സന്ദര്‍ശിക്കാനെത്തിയതായിരുന്നു മനോജ്. തുടര്‍ന്ന മൂവരും കടലില്‍ കാല് നനയ്കാകന് Read More…
കപ്പൽ അപകടം.
ജക്കാര്‍ത്ത: 243 പേരുമായി യാത്ര തിരിച്ച ഇന്തോനേഷ്യന്‍ യാത്രാ കപ്പല്‍ അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. 103 പേരെ രക്ഷപ്പെടുത്തി. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണം. 2.5മീറ്ററോളം നീളമുള്ള തിരമാലകളെ മല്ലിട്ടാണ് രക്ഷാപ്രവര്‍ത്തകര്‍ അപകടത്തില്‍പ്പെട്ട കപ്പലിന് അരികിലെത്തിയതെന്ന് രക്ഷാപ്രവര്‍ത്തകർ പറയുന്നു. 140 പേരെ ഇപ്പോഴും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ജാവാ കടലില്‍ സഞ്ചരിച്ചിരുന്ന വിര്‍ഗോ ട്രാന്‍സ്പോര്‍ട്ട് 8 എന്ന കപ്പലുമായുള്ള ബന്ധം ഞായറാഴ്ച പുലര്‍ച്ചെ 2 മണിയോടെയാണ് നഷ്ടമായത്. ഈസ്റ്റ് ജാവ പ്രവിശ്യയിലെ സുരാഭായയില്‍ നിന്നും ദക്ഷിണ കലിമന്ദാനിലെ ബഞ്ചാര്‍ബാസിമിലേക്കാണ് Read More…
പിടിയിൽ.
കോഴിക്കോട് കമ്മത്ത്ലെയ്നിലുള്ള വിവിധ ജ്വല്ലറികളില്‍നിന്നായി 118 പവനിലേറെ വരുന്ന ആഭരണങ്ങളുമായി മുങ്ങിയ പ്രതി പിടിയില്‍. കോഴിക്കോട് നടക്കാവ് നാലുകുടിപറമ്പില്‍ സഫര്‍നാസ് (29) ആണ് അറസ്റ്റിലായത്. മലപ്പുറത്ത് പുളിക്കല്‍ ചെറുകാവില്‍ എന്ന സ്ഥലത്ത് വാടകവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. കണ്ണൂരിലെ സുഹൃത്തിന്റെ ഫോണില്‍ ബന്ധുവിനെ വിളിക്കുകയും അതു വഴി പുതിയ താവളം കണ്ടെത്തി ഒളിവില്‍ കഴിയവേയാണ് ഇന്നലെ പൊലീസ് വലയിലായത്. മറ്റുവ്യാപാരികള്‍ വില്‍ക്കാനേല്‍പ്പിച്ച സ്വര്‍ണവുമായിട്ടാണ് ജൂലായ് 28-ന് ഇയാള്‍ കടന്നുകളഞ്ഞത്. 1,39,35,747 രൂപ വിലയുള്ള ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ആസൂത്രിതമായി ആഭരണം Read More…
അന്തരിച്ചു.
കൊച്ചി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു. 89 വയസായിരുന്നു. എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 9:45 ഓടെ ആയിരുന്നു അന്ത്യം. എൽഐസി സോണൽ മാനേജർ ആയിരുന്നു.കോതമംഗലം മാതിരപ്പിള്ളിയിലെ അമ്പാട്ട് കുന്നേല്‍ തറവാട് സ്വദേശിയായിരുന്നു ശാന്തകുമാരന്‍ നായര്‍. നിലവില്‍ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിദേശത്തുള്ള ബന്ധുക്കള്‍ എത്തിയ ശേഷം ഞായറാഴ്ച കോതമംഗലത്തെ കുടുംബവീട്ടിലേക്ക് മൃതദേഹം എത്തിക്കും.ഞായറാഴ്ച രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് Read More…
ഉപഹാരം നൽകി.
ഉപഹാരം നൽകി നൽകികൂന്തള്ളൂർ,പ്രേംനസീർ മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ “കൊടിക്കകംപള്ളിക്കൂടം സൗഹൃദവേദി” പരിസ്ഥിതി പ്രവർത്തകൻസുബിൻ മുടപുരത്തിന് കർമ്മശ്രേഷ്ഠ പുരസ്ക്കാരം നൽകി.പുരാരേഖവകുപ്പ് മുൻ ഡയറക്ടർ പി.ബിജു, കവി രാധാകൃഷ്ണൻ കുന്നുംപുറം,ഭാരവാഹികളായമണികണ്ഠൻ നായർ മഹിബാലൻ, സാദിക്ക് എന്നിവർ പങ്കെടുത്തു.
ഡിജെ സൗണ്ട് സംവിധാനം. പേപ്പർഗൺ എന്നിവ പൂർണമായി നിരോധിച്ചു.
ഓച്ചിറ. പരബ്രഹ്മ ക്ഷേത്രത്തിലെ 28-ാം ഓണത്തോട് അനുബന്ധിച്ചുള്ള കാളകെട്ടുത്സവത്തിന് എല്ലാ കാളകെട്ട് സമിതികളും കെട്ടുകാളകളെ 23നു വൈകിട്ട് 5നു മുൻപ് ക്ഷേത്രത്തിൽ എഴുന്നള്ളിക്കണമെന്ന് നിർദേശം കെട്ടുകാഴ്ചയിൽ ഡിജെ സൗണ്ട് സംവിധാനം. പേപ്പർഗൺ എന്നിവ പൂർണമായി നിരോധിക്കാനും കെട്ടുകാളകളെ എഴുന്നള്ളിക്കുന്ന റോഡിൻ്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനും ക്ഷേത്ര ഭരണസമിതിയുടെ നേതൃത്വത്തിൽ സർക്കാർ വകുപ്പുകളുടെയും കാളകെട്ട് സമിതി പ്രതിനിധികളുടെയും സംയുക്ത യോഗം തീരുമാനിച്ചു അടുത്ത യോഗം 14നു സബ് കലക്ടറുടെ നേതൃത്വത്തിൽ ചേരും.സർക്കാർ സേവനങ്ങൾ പരിശോധിക്കുക 15നു മുൻപ് കെട്ടുകാളയുടെ റജിസ്ട്രേഷൻ Read More…
അമ്മ മകളെ കഴുത്തറുത്തു കൊന്നു.
അമ്മ മകളെ കഴുത്തറുത്തു കൊന്നു. മലയിൻകീഴ് വിളവൂർക്കലിൽ ഒന്നര വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. വിളവൂർക്കൽ പൊറ്റയിൽ അഭിജിത്ത്–ക്രിസ്റ്റി ദമ്പതികളുടെ മകൾ ഇവാനയാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് അമ്മ ക്രിസ്റ്റിയെ മലയിൻകീഴ് പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. ഇന്ന് വൈകിട്ടായിരുന്നു സംഭവം. അഭിജിത്തിന്റെ മാതൃസഹോദരി വീട്ടിലുണ്ടായിരുന്നു. കിടപ്പുമുറിയിലായിരുന്ന ക്രിസ്റ്റിയെ വാതിൽ തട്ടിവിളിച്ചപ്പോൾ പുറത്തുവന്നതിന് പിന്നാലെയാണ് കുഞ്ഞിനെ മുറിയിൽ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാരുടെ സഹായത്തോടെ Read More…
ആത്മഹത്യ പൂര്‍ണമായി ഒഴിവാക്കാനാകും.
ആത്മഹത്യ പൂര്‍ണമായി ഒഴിവാക്കാനാകുമെന്നും നല്ല സൗഹൃദങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സര്‍ക്കാര്‍ ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് പറഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫീസ്, ആരോഗ്യ കേരളം ഇടുക്കി, ജില്ലാ മാനസികാരോഗ്യ പരിപാടി, വഴിത്തല ശാന്തിഗിരി കോളജ് എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ലോക ആത്മഹത്യാ പ്രതിരോധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആത്മഹത്യയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ മാറ്റാം-എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം.ശാന്തിഗിരി കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അന്‍ഷാദ് അധ്യക്ഷത Read More…




