പത്തനംതിട്ട: തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കാപ്പ കേസ് പ്രതിയും കൂട്ടാളികളും ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ആറ് പേര്‍ പിടിയില്‍. പ്രധാനപ്രതിയയായ മരണ സുബിന്‍ എന്നറിയപ്പെടുന്ന സുബിന്‍ അലക്‌സാണ്ടര്‍ ചാക്കോ, ബെര്‍ലിന്‍ ദാസ് എന്നീ രണ്ട് പ്രതികള്‍ ഇന്നലെ പിടിയിലായിരുന്നു. പിന്നാലെയാണ് കൂടുതല്‍ അറസ്റ്റ് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വരുന്നത്. കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും. തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചാണ് കേസില്‍ അന്വേഷണം നടക്കുന്നത്.
പത്തനംതിട്ട: തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കാപ്പ കേസ് പ്രതിയും കൂട്ടാളികളും ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ആറ് പേര്‍ പിടിയില്‍. പ്രധാനപ്രതിയയായ മരണ സുബിന്‍ എന്നറിയപ്പെടുന്ന സുബിന്‍ അലക്‌സാണ്ടര്‍ ചാക്കോ, ബെര്‍ലിന്‍ ദാസ് എന്നീ രണ്ട് പ്രതികള്‍ ഇന്നലെ പിടിയിലായിരുന്നു. പിന്നാലെയാണ് കൂടുതല്‍ അറസ്റ്റ് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വരുന്നത്. കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും. തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചാണ് കേസില്‍ അന്വേഷണം നടക്കുന്നത്.
ലണ്ടനിലെ കവൻട്രിയിൽ നിന്നും കാണാതായ തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി വിഷ്ണു ജയകുമാറിനെ സ്വാൻ വെൽ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.. 26 വയസ്സായിരുന്നു.കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് വിഷ്ണുവിനെ അവസാനമായി കാണുന്നത്. തന്റെ സുഹൃത്തുക്കൾക്കൊപ്പം പുറത്തുപോയി മടങ്ങുന്നതിനായി ടാക്സി കാത്തുനിൽക്കുക ആയിരുന്നു വിഷ്ണു. വിഷ്ണുവിനായി പോലീസും, സോഷ്യൽ മീഡിയ കൂട്ടായ്മകളും സംയുക്തമായി വലിയ തിരച്ചിൽ നടത്തിവരികയായിരുന്നു. എന്നാൽ ഇന്നലെ വൈകുന്നേരത്തോടെ പട്ടണ മധ്യത്തിലുള്ള സ്വാൻ വെൽ തടാകത്തിൽ മരിച്ച നിലയില്‍ കണ്ടെത്തുക ആയിരുന്നു.
പത്തംനതിട്ട: തിരുവല്ലയിൽ സ്പാ ജീവനക്കാരിയെ കാപ്പാ കേസ് പ്രതിയും കൂട്ടാളികളും ചേർന്ന് കൂട്ട ബലാത്സംഗം ചെയ്തു. ഗുണ്ടാപ്പിരിവ് നൽകാത്തതിനാണ് ഞെട്ടിക്കുന്ന ക്രൂരത. ഫ്രെബുവരി ഒന്നാം തീയതിയാണ് ഉച്ചയോടെയാണ് സംഭവം നടന്നത്. കാപ്പ കേസ് പ്രതി മരണ സുബിൻ എന്ന് വിളിക്കുന്ന സുബിൻ അലക്സാണ്ടർ അടക്കം മൂന്നുപേരെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ ആറ് പ്രതികളുണ്ട്. സുബിനും സംഘവും യുവതിയെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കുറച്ചുദിവസങ്ങളായി സുബിനും കൂട്ടരും സ്പാ കേന്ദ്രത്തിലെത്തി ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ടിരുന്നു. അൻപതിനായിരം രൂപയാണ് Read More…
തിരുവനന്തപുരം വഴുതക്കാട് ബൈക്കുമായി കൂട്ടിയിടിച്ച കാര്‍ നടന്‍ മണിയന്‍പിള്ള രാജുവിന്റേത്; അപകടശേഷം നിര്‍ത്താതെ പോയി; രണ്ട് യുവാക്കള്‍ക്ക് പരുക്ക്തിരുവനന്തപുരം വഴുതക്കാട് ട്രിവാന്‍ഡ്രം ക്ലബ്ബിന് സമീപം കാര്‍ ബൈക്കിലിടിച്ച് രണ്ടുപേര്‍ക്ക് പരുക്ക്. ശ്രീകണ്‌ഠേശ്വരം സ്വദേശി സൂരജിനും സുഹൃത്ത് നിവേദിനുമാണ് പരുക്കേറ്റ്. അപകടമുണ്ടാക്കിയ കാര്‍ നടന്‍ മണിയന്‍ പിള്ള രാജുവിന്റേതാണ്. താരം തന്നെയാണ് കാര്‍ ഓടിച്ചിരുന്നത്. അപകടത്തിന് ശേഷം കാര്‍ നിര്‍ത്താതെ പോയതായും ആരോപണമുയരുന്നുണ്ട്. പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം നടന്നത്. ട്രിവാന്‍ഡ്രം ക്ലബ്ബില്‍ നിന്ന് Read More…
മറക്കണ്ട… ഫെബ്രുവരി 7…അവസരം നിങ്ങൾക്കും വിജ്ഞാനകേരളം ജില്ലാ തല മെഗാ തൊഴില്‍ മേള ഫെബ്രുവരി 7ന് കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളജില്‍ സംഘടിപ്പിക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ തൊഴില്‍ മേള ഉദ്ഘാടനം ചെയ്യും. 66000 തൊഴിലവസരങ്ങളാണ് ലഭ്യമാക്കുന്നത്. ചാത്തന്നൂര്‍ എം.ഇ.എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി, കരുനാഗപ്പള്ളി കോളജ് ഓഫ് എഞ്ചിനീയറിംഗ്, ടി.കെ.എം കോളജ് ഓഫ് എഞ്ചിനീയറിംഗ്, പെരുമണ്‍ എഞ്ചിനീയറിംഗ് കോളജ്, പത്തനാപുരം എഞ്ചിനീയറിംഗ് കോളജ് എന്നിവിടങ്ങളിലും ജോബ് ഡ്രൈവിന്റെ ഭാഗമായി Read More…
പിരപ്പമൺകാട് പാടശേഖരത്തിലെ വയലാദരം ആറ്റിങ്ങൽ :പതിവ് തെറ്റാതെ പാടശേഖരാനുബന്ധ മികവുകളെ ആദരിക്കുന്ന പരിപാടി വയലാദരം എന്ന പേരിൽ പിരപ്പമൺകാട് പാടശേഖരക്കരയിൽ സംഘടിപ്പിച്ചു.കേരള കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. പാടശേഖരം വീണ്ടെടുത്തതിന് ശേഷമുള്ള മൂന്നുവർഷ കാലയളവിൽ മുടങ്ങാതെ പാട്ടകൃഷി ചെയ്യാൻ പാടത്തെത്തുന്ന കൂട്ടായ്മകൾക്കാണ് പ്രധാനമായും ആദരവ് നൽകിയത് . മഠത്തിൽ ഭഗവതി ക്ഷേത്രം , അവനവഞ്ചേരി ഹൈസ്കൂൾ എസ്പിസി യൂണിറ്റ്, ആറ്റിങ്ങൽ ബോയ്സ് എച്ച്എസ്എസ് നാഷണൽ സർവീസ് സ്കീം, തോന്നയ്ക്കൽ ഹയർ സെക്കൻഡറി Read More…
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം. കട്ടിളപ്പാളിയിലെ സ്വര്‍ണം അപഹരിച്ച കേസില്‍ കൊല്ലം വിജിലൻസ് കോടതി പോറ്റിക്ക് സ്വാഭാവിക ജാമ്യം അനുവദിച്ചു. ദ്വാരപാലക കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജനുവരി 21 ന് ജാമ്യം ലഭിച്ചിരുന്നു.അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് കോടതി സ്വാഭാവിക ജാമ്യം നൽകിയത്. ജാമ്യാപേക്ഷയിൽ ഇന്നലെ വാദം പൂർത്തിയായിരുന്നു. ജാമ്യം അനുവദിച്ചാൽ കർശന വ്യവസ്ഥകൾ ഏർപ്പെടുത്തണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. രണ്ടു കേസിലും ജാമ്യം ലഭിച്ചതോടെ Read More…
കൊല്ലം. സ്കൂളിൽ വെച്ച് ഷോക്കേറ്റു മ രിച്ച തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്റെ കുടുംബത്തിന് വീട് കൈമാറി. സഹപാഠി വലിച്ചെറിഞ്ഞ തന്റെ ചെരുപ്പ് എടുക്കാന്‍ കെട്ടിടത്തിന്റെ മുകളില്‍ കയറിയപ്പോഴാണ് മിഥുന് ഷോക്ക് ഏറ്റത്. ഭാരത് സ്കൗട്ട് ആന്‍ഡ് ഗൈഡ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്വപ്നഭവനം നിര്‍മ്മിച്ചത്. പടിഞ്ഞാറെ കല്ലടയില്‍ ഉണ്ടായിരുന്ന പഴയ വീട് പൊളിച്ചാണ് പുതിയ വീട് നിര്‍മിച്ച് നല്‍കിയത്. മിഥുന്‍ അന്ത്യ വിശ്രമം കൊള്ളുന്ന സ്ഥലമൊഴിച്ച് നാല് സെന്ററില്‍ മൂന്ന് മുറിയും Read More…
മാധ്യമപ്രവർത്തകൻ വാഹനാപകടത്തിൽ മരിച്ചു. ന്യൂസ് മലയാളം തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറാമാൻ ജെ ബി ജ്യോതിഷ് ആണ് മരിച്ചത്. 27 വയസായിരുന്നു. ചൊവ്വാഴ്‌ച രാത്രി തിരുവനന്തപുരം പാളയം ബേക്കറി ജംഗ്ഷന് സമീപം അപകടത്തിൽ ഗുരുതര പരിക്കേറ്റ നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയതെന്ന് മ്യൂസിയം പോലീസ് പറഞ്ഞു. ഉടൻതന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. രാത്രി ഡ്യൂട്ടി കഴിഞ്ഞ് നേമത്തെ വീട്ടിലേക്ക് പോകുന്നതിനിടെയിലാണ് അപകടം. പോലീസ് അന്വേഷണം ആരംഭിച്ചു. ജ്യോതിഷിന്റെ ഭൗതികദേഹം പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് ഒരു മണിയോടെ ആശുപത്രിയില്‍ Read More…




