Blog

പത്തംനതിട്ട: തിരുവല്ലയിൽ സ്പാ ജീവനക്കാരിയെ കാപ്പാ കേസ് പ്രതിയും കൂട്ടാളികളും ചേർന്ന് കൂട്ട ബലാത്സംഗം ചെയ്തു. ഗുണ്ടാപ്പിരിവ് നൽകാത്തതിനാണ് ഞെട്ടിക്കുന്ന ക്രൂരത.

ഫ്രെബുവരി ഒന്നാം തീയതിയാണ് ഉച്ചയോടെയാണ് സംഭവം നടന്നത്. കാപ്പ കേസ് പ്രതി മരണ സുബിൻ എന്ന് വിളിക്കുന്ന സുബിൻ അലക്സാണ്ടർ അടക്കം മൂന്നുപേരെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു.

കേസിൽ ആറ് പ്രതികളുണ്ട്. സുബിനും സംഘവും യുവതിയെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

കുറച്ചുദിവസങ്ങളായി സുബിനും കൂട്ടരും സ്പാ കേന്ദ്രത്തിലെത്തി ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ടിരുന്നു. അൻപതിനായിരം രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. ഇത് നൽകാൻ കഴിയില്ലെന്ന് സ്പാ ഉടമയും ജീവനക്കാരും അറിയിച്ചിരുന്നു.

തുടർന്ന് ഒന്നാം തീയതി സ്ഥാപനത്തിലേക്ക് സുബിനും സംഘവും സ്പായിലേക്ക് ഇരച്ചുകയറി വരികയും ജീവനക്കാരിയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിന്റെ വീഡിയോയും പ്രതികൾ ചിത്രീകരിച്ചു. ശേഷം സ്പായിലുണ്ടായിരുന്നു 25,000 രൂപയുമായാണ് പ്രതികൾ സ്ഥലംവിട്ടത്.

തിരുവല്ല മേഖലയിലെ പല ഉന്നതരുമായും സുബിന് ബന്ധമുണ്ട്. അതിനാൽ തന്നെ ആദ്യഘട്ടത്തിൽ യുവതി പേടിച്ച് പരാതി നൽകിയിരുന്നില്ല. കുറ്റപ്പുഴയിലെ വീട്ടിൽ നിന്ന് ആണ് പ്രതിയെ പിടികൂടിയത്..

Leave a Reply

Your email address will not be published. Required fields are marked *