ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് കാണാതായ സ്വര്‍ണം തിരികെ ലഭിച്ചു. പൊലീസിന്റെ പരിശോധനയിലാണ് ക്ഷേത്ര വളപ്പിലെ മണല്‍പരപ്പില്‍ സ്വര്‍ണം കണ്ടെത്തിയത്.നഷ്ടപ്പെട്ട സ്വര്‍ണം തന്നെയാണോ ഇതെന്ന് പരിശോധിച്ച് ഉറപ്പിച്ചശേഷമാകും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാവുക.ബോംബ് സ്‌ക്വാഡും പൊലിസും ചേര്‍ന്നാണ് സ്വര്‍ണം കണ്ടെത്തിയത്. സ്ട്രേംഗ് റൂമിലെ സ്വര്‍ണം മണല്‍പരപ്പില്‍ വന്നത് എങ്ങനെയെന്ന കാര്യത്തില്‍ ദുരൂഹത തുടരുകയാണ്.ലോക്കറില്‍ സൂക്ഷിച്ച പതിമൂന്നര പവന്‍ സ്വര്‍ണമാണ് കളവ് പോയത്. ശ്രീകോവിലിന്റെ താഴികകുടത്തിന് സ്വര്‍ണം പൂശുന്ന പണി നടന്നുവരികയാണ്. ഓരോ ദിവസവും നിര്‍മ്മാണത്തിന് ആവശ്യമായ സ്വര്‍ണം Read More…
ന്യൂ ഡെൽഹി : ഇന്ത്യ-പാക് വെടിനിർത്തലിന് പിന്നാലെ വീണ്ടും പാകിസ്ഥാൻ കരാർ ലംഘിച്ചെന്ന് ഇന്ത്യ. വിദേശകാര്യ സെക്രട്ടറി രാത്രി വൈകി വിളിച്ച വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പ്രസ്താവിച്ചത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ നിലവില്‍ വന്ന വെടിനിർത്തല്‍ ധാരണ, പാകിസ്ഥാൻ തുടർച്ചയായി ലംഘിച്ചു. പാക് നടപടിയെ അപലപിച്ച ഇന്ത്യ, തിരിച്ചടിക്കാൻ സേനകള്‍ക്ക് നിർദ്ദേശം നല്‍കി. ഇക്കാര്യം വിക്രം മിസ്രി വാർത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. പാകിസ്ഥാൻ വെടിനിർത്തല്‍ ലംഘിച്ചെന്ന വിവരം നേരത്തെ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ളയാണ് Read More…
ഇന്ത്യ-പാക് സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ സ്ഥിരീകരിച്ചു. ഇരു രാജ്യങ്ങളും നേരിട്ടാണ് വെടി നിര്‍ത്തല്‍ തീരുമാനിച്ചതെന്നും മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും കേന്ദ്രം അറിയിച്ചു. വൈകുന്നേരം അഞ്ചുമണി മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍.വെടിനിര്‍ത്താനുള്ള തീരുമാനം വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. കര, വ്യോമ, നാവിക മാര്‍ഗങ്ങളില്‍ വെടിനിര്‍ത്തലിനാണ് തീരുമാനമെന്നും വിക്രം മിസ്രി അറിയിച്ചു. ആറ് മണിക്ക് വിളിച്ച വാര്‍ത്താ സമ്മേളനം ഒരു മിനിറ്റില്‍ താഴെ മാത്രമാണ് നീണ്ടുനിന്നത്. വെടിനിര്‍ത്താന്‍ ആവശ്യപ്പെട്ട് പാകിസ്താന്റെ Read More…
കൊച്ചി: ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ചെന്ന കേസിൽ മലയാളിയായ സ്വതന്ത്ര മാധ്യമ പ്രവർത്തകനും ആക്ടിവിസ്റ്റുമായ റിജാസ് എം ഷീബ സൈദീഖ് അറസ്റ്റിൽ. ഇന്നലെയാണ് നാഗ്പൂരിലെ ഒരു ഹോട്ടലിൽ നിന്ന് റിജാസിനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തത്. സുഹൃത്ത് ബീഹാർ സ്വദേശി ഇഷയെ വിട്ടയച്ചു. ഡെമോക്രാറ്റിക് സ്റ്റുഡൻസ് അസോസിയേഷൻ (ഡിഎസ്എ) പ്രവർത്തകനാണ് റിജാസ്. ഈ മാസം 13 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കൊച്ചിയിൽ നടന്ന കശ്മീരി ആകുന്നത് കുറ്റകരമല്ല എന്ന പരിപാടിയിൽ പങ്കെടുത്തതിന് ജാസിന് എതിരെ ഏതാനും ദിവസം മുൻപ് Read More…
അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിൽ എസ്. എസ്.എൽ.സി. പരീക്ഷക്ക് 98.6% വിജയം. 292 പേർ പരീക്ഷ എഴുതിയതിൽ 288 പേർ വിജയിച്ചു. 65 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.
ഇന്ത്യ- പാക്ക് സംഘർഷത്തെ തുടർന്ന് വിമാനങ്ങൾ അനിശ്ചിതത്തിലായതോടെ രോഗികളും കുഞ്ഞുങ്ങളും ഉൾപ്പടെയുള്ള യാത്രക്കാർ ദുരിതത്തിലായി. ദുബായിൽ നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നതോടെ കഴിഞ്ഞ 20 മണിക്കൂറിലേറെയായി സ്ത്രീകളും വയോധികരും കുട്ടികളുമടക്കമുള്ള യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുകയാണ്. ബാധനാഴ്ച രാത്രി 8.40ന് പുറപ്പെടേണ്ട ഐഎക്സ് 540 നമ്പർ വിമാനമാണ് വൈകുന്നത്. എന്നാൽ ഇതുവരെ വിമാനത്താവളത്തിലെ അധികൃതർ എന്തുകൊണ്ടാണ് വിമാനം വൈകുന്നത് എന്നുള്ള കാര്യം യാത്രക്കാരെ അറിയിച്ചിട്ടുമില്ല. രണ്ടു പ്രാവശ്യം ഹൃദയാഘാതം സംഭവിച്ച 84 വയസ്സുകാരനും ഭാര്യാ Read More…
കിളിമാനൂരിൽ വേടൻ്റെ പ്രോഗ്രാമിനിടയിൽ അപകടം,,,എൽഇഡി ഡിസ്പ്ലേ സെറ്റ് ചെയ്യുന്നതിനിടെ ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചു കിളിമാനൂരിൽ റാപ്പർ വേടന്റെ പ്രോഗ്രാമിനായി എൽഇഡി ഡിസ്പ്ലേ സെറ്റ് ചെയ്യുന്നതിനിടെ ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചു. ആറ്റിങ്ങൽ കോരാണി ഇടക്കോട് സ്വദേശി ലിജു ഗോപിനാഥ് (42) ആണ് മരിച്ചത്. എൽഇഡി ഡിസ്പ്ലേ സെറ്റ് ചെയ്യുന്നതിന് ഇടയിലാണ് ടെക്നീഷ്യന് ഷോക്കേറ്റത്. വൈകുന്നേരം 5മണിയോടെയാണ് അപകടം നടന്നത്. ഉടൻ തന്നെ കിളിമാനൂർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം ചിറയിൽ കീഴ് താലൂക്ക് ആശുപത്രിയിലേക്ക് Read More…
ഇസ്ലാമാബാദ്: പഹല്‍ഗാം ഭീകരാക്രമണത്തിനുള്ള ഇന്ത്യയുടെ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂർ സർജിക്കല്‍ സ്ട്രൈക്കിന്‍റെ പശ്ചാത്തലത്തില്‍ രാത്രി പാകിസ്ഥാൻ ജനതയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്.അതിനിടെ ഇന്ത്യയ്ക്കെതിരെ ജിഹാദ് ഭീഷണിയുമായി അൽഖ്വയ്ദയുടെ സന്ദേശം.ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ ഖ്വയ്ദയുടെതായി പുറത്ത് വന്ന ഭീഷണി പ്രസ്ഥാവന ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം അതീവ കരുതലോടെയാണ് ശ്രദ്ധിക്കുന്നത്. ഇന്ത്യക്കെതിരെ യുദ്ധ ഭീഷണി മുഴക്കുകയാണ് രാജ്യത്തെ അഭിസംബോധന ചെയ്ത ഷഹബാസ് ഷരീഫ് ചെയ്തത്. പാക്കിസ്ഥാന് ഒരടി പിന്നോട്ടില്ലെന്നും തിരിച്ചടി നല്‍കാൻ ഏതറ്റം വരെയും പോകുമെന്നും പാക് Read More…
ഇന്ത്യയുടെ വ്യോമാക്രമണം പാകിസ്ഥാന്റെ ഓഹരി വിപണിയില്‍ ചലനമുണ്ടാക്കി. പാകിസ്ഥാനിലെ പ്രധാന ഓഹരി സൂചികയായ കറാച്ചി സ്റ്റോക്ക് എക്‌സ്‌ചേഞ്ച് തകര്‍ന്നു.ഓപ്പറേഷന്‍ സിന്ദൂരിനുശേഷം, പാകിസ്ഥാന്റെ കെഎസ്ഇ-100 സൂചിക ഏകദേശം 5 ശതമാനമാണ് ഇടിഞ്ഞത്. കറാച്ചി സ്റ്റോക്ക് എക്‌സ്‌ചേഞ്ച് -100 സൂചിക 4.62 ശതമാനം അഥവാ 6,272 പോയിന്റ് ഇടിഞ്ഞ് 1,07,296 ലെത്തി. കഴിഞ്ഞ ഏപ്രില്‍ 23 മുതല്‍ ഈ സൂചിക 9,930 പോയിന്റ് കുറഞ്ഞിരുന്നു.മറുവശത്ത് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഉയര്‍ച്ച കാണുന്നുണ്ട്. ബുധനാഴ്ച രാവിലെ 11:30 ന് ബിഎസ്ഇ സെന്‍സെക്‌സ് Read More…
“ഓപ്പറേഷന്‍ സിന്ദൂര്‍” : പഹല്‍ഗാം ഭീകരാക്രമണത്തിന് അതെ നാണയത്തിൽ തിരിച്ചടിച്ച് ഇന്ത്യ.പഹല്‍ഗാം ഭീകരാക്രമണത്തിന് ചുട്ടമറുപടി നല്‍കി ഇന്ത്യ. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട സംയുക്ത സൈനിക ആക്രമണത്തില്‍ പാക് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു. പാക് അധീന കശ്മീരിലെ അടക്കം ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതായി സൈന്യം അറിയിച്ചു. നീതി നടപ്പാക്കിയെന്നും കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്നും സമൂഹമാധ്യമത്തില്‍ സൈന്യം പ്രതികരിച്ചു. പുലര്‍ച്ചെ 1.44നായിരുന്നു സൈന്യത്തിന്റെ തിരിച്ചടി.




