Blog

കൊല്ലം: ശക്തികുളങ്ങര മരുത്തടി ദേവീക്ഷേത്രത്തിലെ ഉത്സവാഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യുവാവിനെ ക്രൂരമായി ആക്രമിച്ച് മൃതപ്രായനാക്കിയ സംഘത്തിലെ രണ്ട് പ്രതികള്‍ പോലീസിന്റെ പിടിയിലായി.
മരുത്തടി കന്നിമേല്‍ചേരി മരോട്ടിമൂട്ടില്‍ സുനില്‍കുമാര്‍(58), മരുത്തടി, സന്തോഷ് നിവാസില്‍ രതീഷ്(51) എന്നിവരാണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്. കേസില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികള്‍ ഒളിവിലാണ്. ഇവരെ പിടികൂടാനായി ശക്തികുളങ്ങര പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രസാദിന്റെ നേതൃത്വത്തില്‍ പത്തംഗ സംഘം രംഗത്തുണ്ട്. തിങ്കളാഴ്ചവെളുപ്പിന് ശക്തികുളങ്ങര മരുത്തടി ദേവീക്ഷേത്രത്തിലെ തങ്കയങ്കിഘോഷയാത്രയ്ക്ക് ഇടയിലാണ് കേസിനാസ്പദമായ സംഭവം. പുത്തൂര്‍, ഐവര്‍കാല ഈസ്റ്റ്‌സോപാനം വീട്ടില്‍ ജയസേനന്‍ മകന്‍ ഹരികൃഷ്ണ(19) നാണ് ക്രൂരമായ മര്‍ദ്ദനമേറ്റത്. ഉത്സവാഘോഷത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പ്രതികള്‍ ഉള്‍പ്പെട്ട അക്രമി സംഘം ഹരികൃഷ്ണനേയും സഹോദരന്‍ ജയകൃഷ്ണനേയും ബന്ധുവായ രാജേഷിനേയും സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹരികൃഷ്ണനെ ഉടന്‍ കൊല്ലം ജില്ലാആശുപത്രിയിലും തുടര്‍ന്ന് മേവറത്തെ സ്വകാര്യആശുപത്രിയിലും എത്തിച്ചെങ്കിലും നില വഷളായതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ച് വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *